ജയ് ശ്രീറാം വിളിച്ച്, മാപ്പ് പറഞ്ഞ് നയൻതാര

'അന്നപൂരണി' വിവാദത്തിൽ വിശദീകരണവുമായി നടിയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ്
Nayanthara
Nayanthara

ന്യൂഡൽഹി: തമിഴ് ചിത്രം 'അന്നപൂരണി' വിവാദത്തിൽ മാപ്പ് പറഞ്ഞ് നടി നയൻതാര. ഔദ്യോ​ഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ 'ജയ്ശ്രീറാം' എന്ന തലക്കെട്ടിൽ നൽകിയ കത്തിലൂടെയാണ് നയൻതാരയുടെ ഖേദ പ്രകടനം. വിശ്വാസിയായ തന്‍റെ പ്രവൃത്തി ബോധപൂർവമല്ലെന്നും ആരുടെയും വികാരങ്ങളെ വ്രണപ്പെടുത്താൻ ഉദ്ദേശിച്ചിട്ടില്ലെന്നും നയൻതാര പറഞ്ഞു. താൻ നായികയായ അന്നപൂരണി എന്ന സിനിമ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ചർച്ചാവിഷയമായതിനെക്കുറിച്ചാണ് താൻ ഈ പ്രസ്താവന നടത്തുന്നതെന്ന് നയൻതാര പറഞ്ഞു.

നയൻതാരയുടെ കുറിപ്പിലെ വാക്കുകൾ:

''ഹൃദയഭാരത്തോടെയും ആത്മാഭിമാനത്തോടെയുമാണ് ഈ കുറിപ്പെഴുതുന്നത്, അതിനു കാരണം 'അന്നപൂരണി' സിനിമയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളിലുണ്ടായ സംഭവവികാസങ്ങളാണ്. 'അന്നപൂരണി'എന്ന സിനിമയെടുത്തത് വെറുമൊരു കച്ചവട ലക്ഷ്യത്തോടെയല്ല. അതിലുപരി ഒരു നല്ല ആശയം ജനങ്ങളിലേക്ക് എത്തിക്കാനുള്ള ശ്രമമായാണ്. നിശ്ചയദാർഢ്യത്തോടെ പോരാടിയാൽ എന്തും നേടാം എന്ന രീതിയിലാണ് അന്നപൂരണി സിനിമ ഒരുക്കിയത്. അന്നപൂരണിയിലൂടെ ഒരു പോസിറ്റീവ് സന്ദേശം പകരാൻ ഞങ്ങൾ ആഗ്രഹിച്ചെങ്കിലും അത് ചിലരുടെ മനസ്സിനെ വേദനിപ്പിച്ചതായി ഞങ്ങൾക്ക് തോന്നി. മനഃപൂർവമായിരുന്നില്ല അത്. സെൻസർ ബോർഡ് സാക്ഷ്യപ്പെടുത്തുകയും തിയേറ്ററിൽ റിലീസ് ചെയ്യുകയും ചെയ്ത ഒരു സിനിമ ഒടിടിയിൽ നിന്ന് നീക്കം ചെയ്‌തത് ഞങ്ങളെ അതിശയിപ്പിച്ചു. ആരുടേയും വികാരം വ്രണപ്പെടുത്താൻ എനിക്കും എന്‍റെ ടീമിനും ഉദ്ദേശമില്ല. കൂടാതെ ഈ വിഷയത്തിന്‍റെ ​ഗൗരവം എത്രമാത്രമുണ്ടെന്ന് ഞങ്ങൾക്കെല്ലാവർക്കും അറിയാം.

എല്ലാ ആരാധനാലയങ്ങളും സന്ദർശിക്കുന്ന ദൈവവിശ്വാസിയായ ഞാൻ ഒരിക്കലും മനഃപൂർവം ഇത് ചെയ്യുമായിരുന്നില്ല. അതിനപ്പുറം, ഏതെങ്കിലും തരത്തിൽ നിങ്ങളുടെ വികാരങ്ങളെ വ്രണപ്പെടുത്തിയിട്ടുണ്ടെങ്കിൽ ക്ഷമിക്കണം. മറ്റുള്ളവരെക്കൂടി പ്രോത്സാഹിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുക എന്നതാണ് അന്നപൂരണിയുടെ യഥാർഥ ലക്ഷ്യം, അല്ലാതെ കുറ്റപ്പെടുത്തലല്ല. പോസിറ്റീവ് ചിന്തകൾ പ്രചരിപ്പിക്കാനും മറ്റുള്ളവരിൽ നിന്ന് നല്ല കാര്യങ്ങൾ പഠിക്കാനും മാത്രമാണ് ഈ 20 വർഷത്തെ സിനിമാ യാത്രയുടെ ഉദ്ദേശം എന്ന് ഒരിക്കൽ കൂടി ഇവിടെ സൂചിപ്പിക്കാൻ ആഗ്രഹിക്കുന്നു.''

മതവികാരം വ്രണപ്പെടുത്തിയെന്നും ലവ് ജിഹാദ് പ്രോത്സാഹിപ്പിക്കുന്നെന്നും ആരോപിച്ച് നയൻതാരയുടെ പുതിയ ചിത്രമായ 'അന്നപൂരണി'യുടെ അണിയറ പ്രവർത്തകർക്കും, താരങ്ങൾക്കുമെതിരെ പൊലീസ് കേസെടുത്തിരുന്നു. മുംൈബ നിവാസിയായ രമേഷ് സോളങ്കി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്. മഹാരാഷ്‌ട്ര, മധ്യപ്രദേശ് സംസ്ഥാനങ്ങളിൽ നയൻതാര ഉൾപ്പെടെയുള്ളവർക്കെതിരെ കേസുണ്ട്.

ചിത്രത്തിൽ ശ്രീരാമൻ മാംസാഹാരം കഴിക്കുന്നയാളാണെന്ന പരാമർശമുണ്ടെന്നും പരാതിയിൽ ആരോപിച്ചു. സംഭവം വിവാദമായതോടെ നെറ്റ്ഫ്ലിക്സിൽ നിന്നും ചിത്രം നീക്കം ചെയ്യുകയുണ്ടായി. നവാഗതനായ നിലേഷ് കൃഷ്ണയാണ് ചിത്രത്തിന്‍റെ സംവിധായകൻ. നയൻതാര, നായകൻ ജയ്, നിലേഷ് കൃഷ്ണ, നിർമാതാക്കളായ ജതിൻ സേത്തി, ആർ. രവീന്ദ്രൻ, പുനിത് ഗോയങ്ക, സീ സ്റ്റുഡിയോയുടെ ചീഫ് ബിസിനസ് ഓഫിസർ ഷാരിഖ് പട്ടേൽ, നെറ്റ്ഫ്ലിക്സ് ഇന്ത്യയുടെ മേധാവി മോണിക്ക ഷെർഗിൽ എന്നിവർക്കെതിരെയാണ് പരാതി.

ചിത്രത്തിൽ ശ്രീരാമൻ മാംസാഹാരം കഴിക്കുന്നയാളാണെന്ന പരാമർശമുണ്ടെന്നും പരാതിയിൽ ആരോപിച്ചു. സംഭവം വിവാദമായതോടെ നെറ്റ്ഫ്ലിക്സിൽ നിന്നും ചിത്രം നീക്കം ചെയ്യുകയുണ്ടായി. നവാഗതനായ നിലേഷ് കൃഷ്ണയാണ് ചിത്രത്തിന്‍റെ സംവിധായകൻ. നയൻതാര, നായകൻ ജയ്, നിലേഷ് കൃഷ്ണ, നിർമാതാക്കളായ ജതിൻ സേത്തി, ആർ. രവീന്ദ്രൻ, പുനിത് ഗോയങ്ക, സീ സ്റ്റുഡിയോയുടെ ചീഫ് ബിസിനസ് ഓഫിസർ ഷാരിഖ് പട്ടേൽ, നെറ്റ്ഫ്ലിക്സ് ഇന്ത്യയുടെ മേധാവി മോണിക്ക ഷെർഗിൽ എന്നിവർക്കെതിരെയാണ് പരാതി.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com