ഹോര്‍മോണുകള്‍

ഹോര്‍മോണുകള്‍

ഞാന്‍ ഉത്തേജിപ്പിക്കുന്നു എന്നര്‍ത്ഥം വരുന്ന ഹൊര്‍മാവോ എന്ന ഗ്രീക്ക് പദത്തില്‍ നിന്നുമാണ് ഹോര്‍മോണ്‍ എന്ന ഇംഗ്ലീഷ് പദം ഉണ്ടായത്

തയാറാക്കിയത്:

എൻ. അജിത്കുമാർ

നിങ്ങള്‍ എല്ലാം തികഞ്ഞ പുരുഷനോ സ്ത്രീയോ ആയി വളര്‍ന്നുവരണമോ എന്നു തീരുമാനിക്കുന്നതാരാണ്? ശരീരത്തിന്‍റെ വിവിധ ഭാഗങ്ങളിലായി കിടക്കുന്ന ചില ഗ്രന്ഥികള്‍ ഉത്പാദിപ്പിക്കുന്ന ശ്രവങ്ങളാണ് ഇതെല്ലാം തീരുമാനിക്കുന്നത്. ഹോര്‍മോണുകള്‍ എന്നാണ് ഈ ശ്രവങ്ങള്‍ അറിയപ്പെടുന്നത്. ഞാന്‍ ഉത്തേജിപ്പിക്കുന്നു എന്നര്‍ത്ഥം വരുന്ന ഹൊര്‍മാവോ എന്ന ഗ്രീക്ക് പദത്തില്‍ നിന്നുമാണ് ഹോര്‍മോണ്‍ എന്ന ഇംഗ്ലീഷ് പദം ഉണ്ടായത്. ഈ വാക്ക് അര്‍ത്ഥമാക്കുന്നതുപോലെ വിവിധ കോശങ്ങളുടെ ഉത്തേജനമാണ് ഹോര്‍മോണുകളുടെ ധര്‍മം. കോശങ്ങള്‍ തമ്മിലുള്ള സന്ദേശവിനിമയത്തില്‍ സുപ്രധാനമായ പങ്കുവഹിക്കുന്ന രാസവസ്തുക്കളാണ് ഹോര്‍മോണുകള്‍. ഈ ഗ്രന്ഥികളുടെ ശ്രവങ്ങള്‍ നേരിട്ട് രക്തത്തില്‍ കലരുകയാണ് ചെയ്യുന്നത്. ഇവയ്ക്ക് പ്രത്യേക നാളികയില്ല. അതിനാലാണ് ഇവ അന്ത:സ്രാവി ഗ്രന്ഥികള്‍ എന്നറിയപ്പെടുന്നത്. രക്തത്തില്‍ കലര്‍ന്ന് അതിന്‍റെ ലക്ഷ്യ കലകളില്‍ എത്തിയാല്‍ മാത്രമേ ഇവ പ്രവര്‍ത്തനക്ഷമമാകൂ. ഉപാപചയ പ്രവര്‍ത്തനങ്ങള്‍, അടിയന്തര സാഹചര്യങ്ങളുടെ സമന്വയം, ആന്തര സമസ്ഥിതി പാലനം, പ്രത്യുല്പാദന പ്രകിയകള്‍ ശരീരവളര്‍ച്ചയെ നിയന്ത്രിക്കല്‍ എന്നിവയൊക്കെയാണ് ഹോര്‍മോണുകളുടെ സ്വാധീനത്തില്‍ നടക്കുന്ന ജീവല്‍ പ്രവര്‍ത്തനങ്ങള്‍. അന്തഃസ്രാവി ഗ്രന്ഥികളെയും അവ ഉത്പാദിപ്പിക്കുന്ന ഹോര്‍മോണുകളെയും അവയുടെ പ്രവര്‍ത്തനങ്ങളെയും പരിചയപ്പെടാം.

മാസ്റ്റര്‍ ഗ്ലാന്‍ഡ്

അന്തഃസ്രാവി സമൂഹമാകുന്ന സംഗീതട്രൂപ്പിനെ നിയന്ത്രിക്കുന്ന കണ്ടക്ടറായാണ് ശരീരശാസ്ത്രജ്ഞര്‍ പിറ്റിയൂറ്ററി ഗ്രന്ഥിയെ വിശേഷിപ്പിക്കുന്നത്. മസ്തിഷ്‌കത്തിലെ ഹൈപ്പോതലാമസിനോട് ബന്ധപ്പെട്ടു കിടക്കുന്ന ഒരു അന്തസ്രാവി ഗ്രന്ഥിയാണിത്.തലച്ചോറിന്‍റെ കീഴ്ഭാഗത്തായി പയര്‍ മണിയുടെ ആകൃതിയില്‍ ഇത് കാണപ്പെടുന്നു.എല്ലുകൊണ്ടു നിര്‍മിച്ചിരിക്കുന്ന ഒരു കുഴിയില്‍ സുരക്ഷിതമായി ഇതു സ്ഥിതിചെയ്യുന്നു. വിഭിന്നമായ ഗുണവിശേഷങ്ങളുള്ള രണ്ടു ഭാഗങ്ങളായാണ് ഇതിന്‍റെ ഇരിപ്പ്. ഒരു കൂട്ടം ഹോര്‍മോണുകളെ തന്നെ ഉത്പാദിപ്പിക്കുന്ന മുന്‍പാളിയും തലച്ചോറിലെ ഹൈപ്പോതലാമസിനോട് തൊട്ടുകിടക്കുന്ന പിന്‍പാളിയും ആണ് ഇവ. ഹൈപ്പോതലാമസിലുള്ള നാഡീ കേന്ദ്രത്തിന്‍റെ ഒരംശമായി ഈ പിന്‍പാളിയെ കണക്കാക്കാം.

പിറ്റിയൂറ്ററി ഗ്രന്ഥിയുടെ മുന്‍പാളി പ്രധാനമായും അഞ്ചുവിധം ഹോര്‍മോണുകളെ ഉത്പാദിപ്പിക്കുന്നു. മറ്റു ഗ്രന്ഥികളെ പോഷിപ്പിക്കുക എന്നതാണ് ഈ ഹോര്‍മോണുകളുടെ ദൗത്യം. അതുകൊണ്ട് ഈ ഹോര്‍മോണുകള്‍ പോഷക ഹോര്‍മോണുകള്‍ (ട്രോഫിക് ഹോര്‍മോണുകള്‍ എന്നറിയപ്പെടുന്നു - ട്രോഫിക് എന്ന ലാറ്റിന്‍ പദത്തിന്‍റെ അര്‍ത്ഥം പോഷകം എന്നാണ്) ശരീരത്തിലെ മറ്റ് അന്തഃസ്രാവി ഗ്രന്ഥികളുടെ നിയന്ത്രണം നിര്‍വഹിക്കുന്ന ഈ ഭാഗമാണ് പിറ്റിയൂറ്ററി ഗ്രന്ഥിക്ക് മാസ്റ്റര്‍ ഗ്ലാന്‍റ് എന്ന പേരു നേടിക്കൊടുത്തത്.

വളര്‍ച്ചയെ നിയന്ത്രിക്കുന്നത്

ശരീരത്തിന്‍റെ സാമാന്യമായ വളര്‍ച്ചയെ, പ്രത്യേകിച്ച് എല്ലുകളുടെയും മാംസപേശികളുടെയും വളര്‍ച്ചയെ സഹായിക്കുന്ന ഹോര്‍മോണാണ് വളര്‍ച്ച ഹോര്‍മോണ്‍ (Growth hormone). ലൈംഗികാവയവങ്ങളുടെ ഘടന, പക്വത എന്നിവ തീരുമാനിക്കുന്നത് ഈ ഹോര്‍മോണിന്‍റ പ്രവര്‍ത്തനമാണ്.

അതികായനും കുള്ളനും

പ്രായപൂര്‍ത്തിയാകുന്നതിന് മുമ്പ് വളര്‍ച്ച ഹോര്‍മോണ്‍ അധികമായി ഉത്പാദിപ്പിക്കാന്‍ തുടങ്ങിയാല്‍ എല്ലുകളുടെയും മാംസപേശികളുടെയും അമിത വളര്‍ച്ചയായിരിക്കും ഫലം. അയാള്‍ അതികായനായ ഒരു മനുഷ്യനായി മാറുന്നു. ഈ അവസ്ഥയാണ് ജൈജാന്‍റിസം. എന്തെങ്കിലും കാരണവശാല്‍ പൂര്‍ണ വളര്‍ച്ചയെത്തുന്നതിന് മുമ്പ് ഈ ഹോര്‍മോണിന്‍റെ .ഉത്പാദനം കുറഞ്ഞാലോ വളര്‍ച്ച മുരടിച്ച് ഒരു ശിശുവിന്‍റെ ശാരീരിക വളര്‍ച്ച മാത്രമുള്ള മനുഷ്യനായി തീരുന്നു. ഇതാണ് ഡ്വാര്‍ഫിസം. എന്നാല്‍ ഈ രണ്ട് അവസ്ഥകളിലും അയാളുടെ മാനസിക കഴിവുകള്‍ക്കോ ബുദ്ധിശക്തിക്കോ ഒട്ടും കുറവ് സംഭവിക്കുന്നില്ലതാനും.

പൂര്‍ണ വളര്‍ച്ച എത്തിയ ശേഷമാണ് ഈ ഹോര്‍മോണുകളുടെ ഉത്പാദനത്തില്‍ താളപ്പിഴകള്‍ വരുന്നത് എങ്കില്‍ അത് ഒരാളുടെ വളര്‍ച്ചയെ ഒരു തരത്തിലും ബാധിക്കുകയില്ല. എന്നാല്‍ അത് ചില രോഗാവസ്ഥകള്‍ ഉണ്ടാക്കാം.

അക്രോമെഗാലിയും സിമ്മണ്ട്സ് രോഗവും

ഒരാള്‍ പൂര്‍ണവളര്‍ച്ച എത്തിയതിനു ശേഷം പിറ്റിയൂറ്ററി ഗ്രന്ഥിയുടെ തകരാറു മൂലം വളര്‍ച്ചാ ഹോര്‍മോണ്‍ അമിതമായി ഉല്പാദിപ്പിക്കപ്പെടുകയാണെങ്കില്‍ ഉണ്ടാകുന്ന അവസ്ഥയാണ് അക്രോമെഗാലി. ചില പ്രത്യേക ശരീര ഭാഗങ്ങളില്‍ മാത്രമാണ് ഇത് അമിത വളര്‍ച്ച ഉണ്ടാക്കുന്നത്. താടിയെല്ല് വീതി കൂടി വരിക, വലിയ മൂക്ക്, തുടയെല്ല് വളര്‍ന്ന് വളയുക, വീതികൂടിയ പാദം എന്നിവയാണ് അക്രോമെഗാലിയുടെ ലക്ഷണങ്ങള്‍.പ്രായപൂര്‍ത്തിയായ ശേഷം പിറ്റിയൂറ്ററി ഗ്രന്ഥിയുടെ വളര്‍ച്ചാഹോര്‍മോണിന്‍റെ പ്രവര്‍ത്തനശേഷി നശിച്ചാലോ, ശരീരം മെലിയുകയും ലൈംഗികാവയവങ്ങള്‍ ശൈശവാവസ്ഥയിലേക്ക് തിരിച്ചുപോവുകയും ചെയ്യുന്നു. സിമ്മണ്ട് രോഗം (Simmonds disease) എന്നാണ് ഇത് അറിയപ്പെടുന്നത്.

തൈറോയിഡ് പോഷക ഹോര്‍മോണ്‍

പിറ്റിയൂറ്ററി ഗ്രന്ഥി ഉത്പാദിപ്പിക്കുന്ന ഈ ഹോര്‍മോണാണ് തൈറോയിഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനത്തെ കാര്യക്ഷമമായി നിയന്ത്രിക്കുന്നത്. അതുകൊണ്ടാണ് ഈ ഹോര്‍മോണ്‍ തൈറോയിഡ് സ്റ്റിമുലേറ്റിങ് ഹോര്‍മോണ്‍ (Thyroid sitmulating hormone) അഥവാ TSH എന്നു വിളിക്കുന്നത്. ഈ ഹോര്‍മോണ്‍ അമിതമായി ഉത്പാദിപ്പിച്ചാലോ ഉത്പാദനത്തില്‍ കുറവു വന്നാലോ പല പല രോഗങ്ങളും ഉണ്ടാകാം. തൈറോയിഡ് ഗ്രന്ഥിയുടെ അമിതമായ പ്രവര്‍ത്തനം മൂലം ഉണ്ടാകുന്ന രോഗമാണ് എക്‌സോ താല്‍മിക് ഗോയിറ്റര്‍ (exophthalmic goitre). കണ്ണുകള്‍ പുറത്തേക്ക് ഉന്തിനില്‍ക്കുക എന്നത് ഈ രോഗത്തിന്‍റെ ഒരു പ്രധാന ലക്ഷണമാണ്.

അഡ്രിനോകോര്‍ട്ടിക്കോട്രോഫിക് ഹോര്‍മോണ്‍

ശരീരത്തിലെ ഒരു വിധം എല്ലാ പ്രവര്‍ത്തനങ്ങളിലും കാര്യമായ പങ്കുവഹിക്കുന്ന ഒരു ഹോര്‍മോണാണ് അഡ്രിനോകോര്‍ട്ടിക്കോട്രോഫിക് ഹോര്‍മോണ്‍ (ACTH). ആധുനിക വൈദ്യശാസ്ത്രത്തില്‍ അഡ്രിനോകോര്‍ട്ടിക്കോട്രോഫിക് ഹോര്‍മോണിന്‍റെ ഉപയോഗം ഒരു പ്രധാന ചികിത്സാ മാര്‍ഗമായി മാറിയിട്ടുണ്ട്.

ഫോളിക്കിള്‍ സ്റ്റിമുലേറ്റിങ് ഹോര്‍മോണും ലൂട്ടിനൈസിങ് ഹോര്‍മോണും

ലൈംഗികഗ്രന്ഥികളുടെ പ്രവര്‍ത്തനങ്ങളെ ക്രമീകരിക്കുന്നതിനും സ്ത്രീകളില്‍ അണ്ഡവും പുരുഷന്മാരില്‍ ബീജവും ഉത്പാദിപ്പിക്കുവാനും സഹായിക്കുന്ന ഹോര്‍മോണുകളാണിത്. അണ്ഡാശയത്തെ ഉദ്ദീപിപ്പിക്കുവാനും അണ്ഡത്തെ സൃഷ്ടിക്കുവാനും വളര്‍ത്തുവാനും സഹായിക്കുന്നതും പുരുഷന്മാരുടെ പ്രത്യുല്പാദന പ്രക്രിയകളെ സഹായിക്കുന്നതുമെല്ലാം ഫോളിക്കിള്‍ സ്റ്റിമുലേറ്റിങ് ഹോര്‍മോണാണ്. ലൂട്ടിനൈസിങ് ഹോര്‍മോണാകട്ടെ ഗര്‍ഭാശയത്തില്‍ ഭ്രൂണത്തെ ഉറപ്പിക്കുവാനും ഭ്രൂണത്തിന്‍റെ വളര്‍ച്ചയ്ക്കും സഹായകമാകുന്നു.

മുലപ്പാലുണ്ടാക്കുന്നത് പ്രോലാക്റ്റിന്‍

ഈസ്ട്രജന്‍, പ്രോജസ്റ്ററോണ്‍ എന്നി സ്‌ത്രൈണ ലൈംഗികഹോര്‍മോണുകളുടെ പ്രവര്‍ത്തന ശക്തികൊണ്ടാണ് സ്ത്രീകളില്‍ മുലപ്പാല്‍ ഉണ്ടാകുന്നത്.

കുഞ്ഞുങ്ങള്‍ മുല കുടിക്കുമ്പോള്‍ പാല്‍ ചുരത്തുന്നതിനും ഈ ഹോര്‍മോണ്‍ സഹായിക്കുന്നു. ലാക്ടോജനിക് ഹോര്‍മോണ്‍ എന്നും ഇതിന് പേരുണ്ട്.

പ്രസവം എളുപ്പമാക്കുന്ന ഓക്‌സിടോസിന്‍

ഹൈപ്പോതലാമസില്‍ ഉത്പാദിപ്പിക്കപ്പെടുന്ന ഹോര്‍മോണുകളെ സ്വരൂപിച്ച് വയ്ക്കുക എന്നതാണ് പിറ്റിയൂറ്ററി ഗ്രന്ഥിയുടെ പിന്‍പാളിയുടെ പ്രധാന ദൗത്യം.

ഓക്‌സിടോസിന്‍ (Oxyotcin), വാസോപ്രസ്സിന്‍ (Vaoprsessin) എന്നിവയാണ് ഈ ഹോര്‍മോണുകള്‍. പ്രസവസമയത്ത് ഗര്‍ഭപാത്രത്തെ ചുരുക്കി കുഞ്ഞിനെ പുറന്തള്ളാന്‍ സഹായിക്കുന്നത് ഓക്‌സിടോസിനാണ്.

ജലാംശം നിലനിര്‍ത്തുന്ന വാസോപ്രസ്സിന്‍

വൃക്കയില്‍ നിന്നും അധിക ജലം നഷ്ടപ്പെടാതെ അവയെ വീണ്ടും രക്തത്തിലേക്ക് അരിച്ചെടുക്കുന്നതിന് സഹായിക്കുന്നത് വാസോപ്രസ്സിന്‍ എന്ന ഹോര്‍മോണാണ്. അതുകൊണ്ട് വാസോപ്രസ്സിനെ ആന്‍റി ഡൈ യൂറെറ്റിക് ഹോര്‍മോണ്‍ എന്നും വിളിക്കുന്നു.

പാന്‍ക്രിയാസും പ്രമേഹവും

1875-ല്‍ ഫ്രഞ്ച് ശാസ്ത്രഗവേഷകരാണ് പ്രമേഹവും പാന്‍ക്രിയാസ് ഗ്രന്ഥിയും തമ്മിലുള്ള ബന്ധം ആദ്യം വെളിച്ചത്തു കൊണ്ടുവന്നത്. പാന്‍ക്രിയാസ് ഗ്രന്ഥിയിലെ വാലറ്റത്ത് കൂടുതലായിക്കണ്ടുവരുന്ന കുഞ്ഞു തുരുത്തുകള്‍ പോലുള്ള കോശങ്ങളെ കണ്ടെത്തിയത് ലാംഗര്‍ഹാന്‍ എന്ന മെഡിക്കല്‍ വിദ്യാര്‍ത്ഥിയാണ്. വോണ്‍മെറിങ് എന്ന ഡോക്ടര്‍ പട്ടികളുടെ പാന്‍ക്രിയാസ് ഗ്രന്ഥി മുറിച്ചു മാറ്റി നടത്തിയ പരീക്ഷണത്തിലൂടെ ഈ ഗ്രന്ഥിയില്ലാത്ത പട്ടികള്‍ക്ക് പ്രമേഹം പിടിപെടുന്നതായി നിരീക്ഷിച്ചു. 1889 ല്‍ നടന്ന ഈ കണ്ടെത്തലാണ് പാന്‍ക്രിയാസും പ്രമേഹവും തമ്മിലുള്ള ബന്ധം ഉറപ്പിച്ചത്. പാന്‍ക്രിയാസില്‍ ലാംഗര്‍ഹാന്‍ കണ്ടെത്തിയ കോശങ്ങളാണ് രക്തത്തിലെ പഞ്ചസാരയുടെ അളവു കുറയ്ക്കുന്ന ഹോര്‍മോണ്‍ഉത്പാദിപ്പിക്കുന്നതെന്ന ആശയം1910-ല്‍ ജീന്‍ ഡി മേയര്‍ മുന്നോട്ടു വെച്ചു. ഈ ഹോര്‍മോണിന് ഐലറ്റില്‍ നിന്ന് ഉത്പാദിപ്പിക്കുന്നത് എന്നര്‍ത്ഥത്തില്‍ ഇന്‍സുലിന്‍ എന്നു വിളിച്ചതും ജീന്‍ ഡി മേയറാണ്. തുടര്‍ന്ന് ഇന്‍സുലിന്‍ വേര്‍തിരിച്ചെടുക്കാനുള്ള പരിശ്രമത്തിലായി ശാസ്ത്ര ലോകം . ഇതില്‍ വിജയിച്ചവരാണ് ഫ്രഡറിക് ബാന്‍റിങും ചാള്‍സ് ബെസ്റ്റും.

ഇന്‍സുലിന്‍

പാന്‍ക്രിയാസിലെ ലാംഗര്‍ഹാന്‍ തുരുത്തിലെ പ്രത്യേക കോശങ്ങള്‍ ഉത്പാദിപ്പിക്കുന്ന ഹോര്‍മോണാണ് ഇന്‍സുലിന്‍ . ഇത് നേരിട്ട് രക്തത്തില്‍ കലരുന്നു. രക്തത്തിലെ ഗ്ലൂക്കോസിനെ കോശങ്ങള്‍ക്കു വേണ്ട ഊര്‍ജമായി മാറ്റുകയാണ് ഇന്‍സുലിന്‍റെ പണി.ടൈപ്പ് - 1 പ്രമേഹം ബാധിക്കുന്ന കുഞ്ഞുങ്ങള്‍ക്കും മുതിര്‍ന്നവര്‍ക്കും ഇന്‍സുലിന്‍റെ ഉത്പാദനം പൂര്‍ണമായിത്തന്നെ നിലയ്ക്കുന്നു.ടൈപ്പ് - 2 രോഗികള്‍ക്ക് ആഹാരനിയന്ത്രണത്തിലൂടെയും വ്യായാമങ്ങളിലൂടെയും പ്രമേഹത്തെ ഒരു പരിധി വരെ നിയന്ത്രച്ചു നിര്‍ത്താം.1962 വരെ കന്നുകാലികളുടെ ആഗ്‌നേയ ഗ്രന്ഥിയില്‍ നിന്ന് വേര്‍തിരിച്ചെടുത്ത ഇന്‍സുലിനായിരുന്നു ചികിത്സയ്ക്കായി ഉപയോഗിച്ചിരുന്നത് പിന്നീട് ഹ്യൂമന്‍ ഇന്‍സുലിന്‍ തന്നെ വികസിപ്പിക്കപ്പെട്ടു.ഇന്‍സുലിന്‍റെ ഉപയോഗം മൂലം പഞ്ചസാരയുടെ അളവ് തീരെ താഴ്ന്നു പോയാല്‍ അതും അപകടകരമാവും. 1996-ല്‍ അതിവേഗം പ്രവര്‍ത്തിക്കുന്ന അനലോഗ് ഇന്‍സുലിന്‍ വിപണിയിലെത്തിയതോടെ പ്രമേഹ ചികിത്സ കൂടുതല്‍ കൃത്യമായി. ഒരു പ്രാവശ്യം പ്രയോഗിച്ചാല്‍ ആഴ്ചകളോളം ഫലപ്രദമാകുന്ന ഇന്‍സുലിന്‍ അണിയറയിലൊരുങ്ങുന്നുണ്ട്.

പഞ്ചസാര ഇല്ലാത്ത പ്രമേഹം

വാസോപ്രസ്സിന്‍റെ അഭാവം ധാരാളം ജലം മൂത്രം വഴി നഷ്ടപ്പെടാന്‍ കാരണമാകുന്നു. ഈ രോഗാവസ്ഥയാണ് പഞ്ചസാര ഇല്ലാത്ത പ്രമേഹം (diabetes insipidus).

തൈറോയ്ഡ് ഗ്രന്ഥി

കഴുത്തിന് മുന്‍ വശത്ത് ചിത്രശലഭാകൃതിയില്‍ രണ്ടു പാളികളായി സ്ഥിതിചെയ്യുന്ന ഗ്രന്ഥിയാണ് തൈറോയ്ഡ് ഗ്രന്ഥി. തൈറോയിഡ് ഗ്രന്ഥിയേയും അത് ഉത്പാദിപ്പിക്കുന്ന ഹോര്‍മോണിനെയും പറ്റി ശാസ്ത്രലോകം ഇന്നും അന്വേഷിച്ചുകൊണ്ടിരിക്കുന്നു. തൈറോയിഡ് ഹോര്‍മോണായ തൈറോക്‌സിന്‍റെ നിര്‍മാണത്തിന് അത്യന്താപേക്ഷിതമായ ഒരു വസ്തുവാണ് അയൊഡിന്‍. തൈറോയ്ഡ് ഹോര്‍മോണിന്‍റെ ഉത്പാദനത്തില്‍ പിറ്റിയൂറ്ററി ഗ്രന്ഥിയുടെ രണ്ടാം പാളിക്ക് പ്രധാന പങ്കുണ്ട്. കടല്‍ മീന്‍ അടക്കമുള്ള ആഹാരവസ്തുക്കളിലൂടെ ശരീരത്തിലെത്തുന്ന അയഡൈഡും ഓക്‌സിജനും കൂടി ചേര്‍ന്നാണ് നമുക്ക് ആവശ്യമായ അയൊഡിന്‍ ഉണ്ടാകുന്നത്.

ഹൈപ്പര്‍തൈറോയ്ഡിസം

തൈറോയിഡ് ഹോര്‍മോണായ തൈറോക്‌സിന്‍റെ അധിക ഉത്പാദനം മൂലം ഉണ്ടാകുന്ന ഒരു രോഗാവസ്ഥയാണ് ഹൈപ്പര്‍തൈറോയിഡിസം (hyper thyroidism). ശരീരത്തിന്‍റെ താപനില വര്‍ദ്ധിക്കുക, ഹൃദയമിടുപ്പു കൂടുക, കുടലിലെ ഭക്ഷണത്തിന്‍റെ ഗതിവേഗം കൂടുക, കണ്ണ് പുറത്തേക്കു തള്ളുക തുടങ്ങിയവയെല്ലാം ഇതിന്‍റെ ഫലമായി ഉണ്ടാകുന്നു.തൈറോയിഡ് ഗ്രന്ഥിയുടെ ഒരു ഭാഗം ശസ്ത്രക്രിയയിലൂടെ എടുത്തുകളഞ്ഞും അയൊഡിന്‍ ചികിത്സകൊണ്ടും ഹൈപ്പര്‍തൈറോയ്ഡിസം ഇല്ലാതാക്കാം.

അയൊഡിന്‍ കുറഞ്ഞാല്‍

ശൈശവാവസ്ഥയില്‍ തൈറോയിഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനം കുറഞ്ഞാല്‍ അതു ശിശുവിന്‍റെ സമഗ്രമായ വളര്‍ച്ചയെ മുരടിപ്പിക്കുന്നു. പതിഞ്ഞ മൂക്ക്, തടിച്ച ചുണ്ട്, പുറത്തേക്കു ചാടി ചലിച്ചുകൊണ്ടിരിക്കുന്ന നാവ്, വരണ്ട മണ്ണിന്‍റെ നിറമുള്ള തൊലി, ബുദ്ധിവളര്‍ച്ചയില്ലായ്മ എന്നി ലക്ഷണങ്ങള്‍ തൈറോക്‌സിന്‍റെ കുറവുമൂലം ഉണ്ടാകുന്ന രോഗാവസ്ഥയാണ്. ഇത്തരം കുട്ടികളെ ക്രെറ്റിന്‍ (Cretin) എന്നു വിളിക്കുന്നു.

മിക്‌സിഡിമ

പ്രായപൂര്‍ത്തിയെത്തിയവരില്‍ തൈറോയിഡിന്‍റെ പ്രവര്‍ത്തനക്കുറവു മൂലം ഉണ്ടാകുന്ന രോഗമാണ് മിക്‌സിഡിമ. ശരീരം ഊതിവീര്‍പ്പിച്ച ബലൂണ്‍ പോലെ ആകുക, തൊലിക്കടിയില്‍ അസാധാരണ കൊഴുപ്പ് അടിഞ്ഞുകൂടുക, കുറഞ്ഞ ഹൃദയമിടിപ്പ്, ശരീരത്തിന് തണുപ്പ്, ഉത്സാഹക്കുറവ്, രുചിയില്ലായ്മ എന്നിവയെല്ലാം മിക്‌സിഡിമയുടെ ലക്ഷണങ്ങളാണ്.

ഗോയിറ്റര്‍

അയൊഡിന്‍റെ അഭാവത്തില്‍ തൈറോയിഡ് ഗ്രന്ഥി വളര്‍ന്നു വലുതാവുന്ന രോഗാവസ്ഥയാണ് ഗോയിറ്റര്‍. തീരപ്രദേശങ്ങളില്‍ നിന്ന് വളരെ അകന്നുള്ള പര്‍വ്വത പ്രദേശങ്ങളിലോ ഉള്‍പ്രദേശങ്ങളിലോ താമസിക്കുന്നവരിലാണ് ഗോയിറ്റര്‍ കൂടുതലായി കണ്ടുവരുന്നത്. അയൊഡിന്‍റെ മുഖ്യ ഉറവിടം കടലാണ് എന്നതാണ് ഇതിന് കാരണം. വളരെ ചെറിയ തോതില്‍ അയൊഡിന്‍ നമ്മുടെ ഭക്ഷണത്തിന്‍റെ ഭാഗമാക്കിയാല്‍ അയൊഡിന്‍ അഭാവരോഗങ്ങള്‍ ഇല്ലാതാക്കാം.അയൊഡിന്‍ കലര്‍ന്ന ഉപ്പ് വിതരണം ചെയ്യുന്നത് ഇതിന്‍റെ ഭാഗമായാണ്.

പാരാതൈറോയ്ഡ് ഗ്രന്ഥി

പാരാതൈറോയ്ഡ് ഗ്രന്ഥി ഉത്പാദിപ്പിക്കുന്ന പാരാതോര്‍മോണ്‍ എന്ന ഹോര്‍മോണ്‍ ആണ് ശരീരത്തിലെ കാല്‍സ്യ നില ക്രമീകരിക്കുന്നത്. തൈറോയിഡ് ഗ്രന്ഥിയുടെ പിന്‍ഭാഗത്ത് ഒട്ടിച്ചുവച്ചതുപോലെയാണ് ഈ ഗ്രന്ഥിയുടെ സ്ഥാനം. പാരാതൈറോയ്ഡ് ഗ്രന്ഥിയുടെ നാശം ജീവനാശത്തിനു തന്നെ കാരണമാകാം. സൂക്ഷിപ്പു കേന്ദ്രമായ എല്ലുകളില്‍ നിന്നും കാല്‍സ്യം അയോണുകളെ വേര്‍പെടുത്തി രക്തത്തില്‍ ആവശ്യമുള്ള കാല്‍സ്യത്തിന്‍റെ അളവ് നിലനിര്‍ത്തുക എന്നതാണ് ഈ ഹോര്‍മോണിന്‍റെ പ്രധാന ചുമതല. 100 മി.ലി. രക്തത്തില്‍ 10 മി.ഗ്രാം. കാല്‍സ്യമെങ്കിലും ഉണ്ടായിരിക്കണം. ഇതില്‍ കുറവു വരികയാണെങ്കില്‍ അത് മാംസപേശികളില്‍ കോച്ചിവലിവുണ്ടാക്കുന്ന ടെറ്റനി എന്ന രോഗമുണ്ടാക്കുന്നു.

മറ്റ് ശരീരഭാഗങ്ങള്‍ ഉത്പാദിപ്പിക്കുന്ന ഹോര്‍മോണുകള്‍

ഗ്രെലിന്‍ - ആമാശയം

ഗാസ്ട്രിന്‍ - ആമാശയം

ആന്‍ജിയോ ടെന്‍സിനോജന്‍ - കരള്‍

സെക്രീറ്റിന്‍, കോളി

സിസ്റ്റോകൈനിന്‍ - പക്വാശയം

റെനിന്‍, എറിത്രോപൊയറ്റിന്‍-

വൃക്ക

പ്രെജസ്‌ട്രോണ്‍ ,HCG,HPL -

പ്ലാസന്‍റ

റിലാക്‌സിന്‍ - ഗര്‍ഭാശയം

എട്രിയല്‍ നാട്രി യൂററ്റിക്

പെപ്‌റ്റൈഡ് - ഹൃദയം

നാട്രി യൂററ്റിക് പെപ്‌റ്റൈഡ് -

മസ്തിഷ്‌കം

Related Stories

No stories found.
logo
Metro Vaartha
www.metrovaartha.com