പെരുമ്പടവം മലയാളത്തിന്‍റെ സങ്കീർത്തനം: എം.എം. ഹസൻ

കേരള സാഹിത്യ അക്കാഡമി എഴുത്തുകാരെ കരുതിക്കൂട്ടി അവഹേളിക്കുന്ന സ്ഥാപനമായി മാറാതിരിക്കാൻ ബന്ധപ്പെട്ടവർ ശ്രദ്ധിക്കണമെന്ന് എം.എം. ഹസൻ
വിചാർ വിഭാഗും സംസ്കാര സാഹിതിയും സംയുക്തമായി സംഘടിപ്പിച്ച ജന്മദിനാഘോഷത്തിൽ കേക്ക് മുറിക്കുന്ന പെരുമ്പടവം ശ്രീധരൻ. എം.എം. ഹസ്സൻ, ഡിസിസി പ്രസിഡന്‍റ് പാലോട് രവി തുടങ്ങിയവർ സമീപം.
വിചാർ വിഭാഗും സംസ്കാര സാഹിതിയും സംയുക്തമായി സംഘടിപ്പിച്ച ജന്മദിനാഘോഷത്തിൽ കേക്ക് മുറിക്കുന്ന പെരുമ്പടവം ശ്രീധരൻ. എം.എം. ഹസ്സൻ, ഡിസിസി പ്രസിഡന്‍റ് പാലോട് രവി തുടങ്ങിയവർ സമീപം.

തിരുവനന്തപുരം: മലയാളത്തിന്‍റെ സങ്കീർത്തനമാണ് പെരുമ്പടവം ശ്രീധരനെന്ന് എം.എം. ഹസൻ. എഴുത്തിലൂടെ ആസ്വാദകരെ വിസ്മയിപ്പിച്ച എഴുത്തുകാരന്‍റെ സർഗ വൈഭവത്തിന് ഉമ്മൻ ചാണ്ടി സർക്കാർ നൽകിയ അംഗീകാരമായിരുന്നു സാഹിത്യ അക്കാഡമിയുടെ ചെയർമാൻ പദവി. മലയാള സാഹിത്യത്തിന്‍റെ ഖ്യാതി മലയാളികളുള്ള ഇടങ്ങളിലെല്ലാം എത്തിക്കാൻ പെരുമ്പടവത്തിന് കഴിഞ്ഞെന്നും ഹസൻ അഭിപ്രായപ്പെട്ടു.

വിചാർ വിഭാഗും സംസ്കാര സാഹിതിയും സംയുക്തമായി പെരുമ്പടവത്തിന്‍റെ വസതിയിൽ സംഘടിപ്പിച്ച ജന്മദിന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മലയാളികളുടെ അഭിമാനമായ സാഹിത്യകാരൻമാരുടെ സർഗപ്രതിഭയെ ആദരിച്ചില്ലെങ്കിലും അവരെ അപമാനിക്കരുതെന്ന് ഹസൻ ആവശ്യപ്പെട്ടു. കേരള സാഹിത്യ അക്കാഡമി എഴുത്തുകാരെ കരുതിക്കൂട്ടി അവഹേളിക്കുന്ന സ്ഥാപനമായി മാറാതിരിക്കാൻ ബന്ധപ്പെട്ടവർ ശ്രദ്ധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഡിസിസി പ്രസിഡന്‍റ് പാലോട് രവി ആശാൻ കവിത ആലപിച്ച് പെരുമ്പടവത്തിന് പിറന്നാൾ ദിന ആശംസ അറിയിച്ചു. എം.എം. ഹസ്സനും പാലോട് രവിയും ചേർന്ന് പൊന്നാട അണിയിച്ചു. കേക്ക് മുറിച്ച് മധുരം പങ്കിട്ടു.

വി ആർ. പ്രതാപൻ, ചെമ്പഴന്തി അനിൽ, വിനോദ് സെൻ, ശ്രീകൺഠൻ നായർ, തമലം കൃഷ്ണൻ, കൃഷ്ണൻകുട്ടി തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിൽ പെരുമ്പടവത്തിന്‍റെ കുടുംബാംഗങ്ങളും പങ്കെടുത്തു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com