ഇടുക്കി: വിനോദ സഞ്ചാരത്തിന് മറയൂരിലെത്തിയ 15 വയസുകാരനെ സഹയാത്രികരായ നാലുപേർ ചേർന്ന് പീഡിപ്പിച്ചെന്ന് പരാതി. തിരുവനന്തപുരത്തെ ട്യൂഷൻ സെന്‍ററിൽ നിന്ന് മറയൂരിലേക്ക് വിനോദസഞ്ചാരത്തെത്തിയ പീഡിപ്പിച്ചെന്നാണ് പരാതി. സംഭവത്തിൽ പ്രായപൂർത്തിയാകാത്ത മൂന്നുപേരടക്കം നാലുപേർക്കെതിരെ കേസെടുത്തു. പേക്സോ നിയമപ്രകാരം മറയൂർ പൊലീസാണ് കേസെടുത്തത്.
2023 ഡിസംബർ 27 നായിരുന്നു കേസിനാസ്പദമായ സംഭവം. തിരുവനന്തപുരം കടയ്ക്കാവൂരിലെ രണ്ട് ട്യൂഷൻ സെന്‍ററുകളിൽ നിന്നുള്ള വിദ്യാർഥികളുമായാണ് വിനോദസഞ്ചാരത്തിനെത്തിയത്. തുടർന്ന് മറയൂരിലെ ഒരു റിസോർട്ടിൽ മുറിയെടുത്തു. ഇവിടെവെച്ച് ഒപ്പം പഠിക്കുന്ന മൂന്നു വിദ്യർഥികളും ട്യൂഷൻ സെന്‍ററിലെ ജീവനക്കാരന്‍റെ മകനായ 20 കാരനും ചേർന്ന് പീഡിപ്പിച്ചെന്നാണ് പരാതിയിൽ പറയുന്നത്. നിർബന്ധിച്ച് മദ്യം കുടിപ്പിച്ചാണ് പീഡനത്തിനിരയാക്കിയത്. മുഖത്ത് ഉൾപ്പെടെ മർദിച്ചതായും പീന്നീട് ബസിൽ വെച്ച് പീഡിപ്പിച്ചതായും പരാതിയിൽ പറയുന്നു. സംഭവം നടന്ന് കുറച്ചു ദിവസങ്ങൾക്ക് ശേഷം ദൃശങ്ങൾ കാണിച്ച് പതിനഞ്ചുകാരനെ ഭീഷണിപ്പെടുത്തിയതിനു പിന്നാലെയാണ് സ്റ്റേഷനിൽ പരാതി നൽകിയത്.