എക്സ്ചേഞ്ച് ബൈക്ക്  മറിച്ചു വിറ്റ് തട്ടിപ്പ് നടത്തിയ ഷോറൂം ജീവനക്കാരൻ അറസ്റ്റിൽ

എക്സ്ചേഞ്ച് ബൈക്ക് മറിച്ചു വിറ്റ് തട്ടിപ്പ് നടത്തിയ ഷോറൂം ജീവനക്കാരൻ അറസ്റ്റിൽ

കുമ്പഴയിലെ ബജാജ് ഷോറൂമിലെ ജോബ് അഡ്വൈസർ ആയി ജോലി നോക്കുമ്പോഴാണ് തട്ടിപ്പ് നടത്തിയത്.
Published on

പത്തനംതിട്ട : എക്സ്ചേഞ്ചായി ബൈക്ക് വാങ്ങി മറിച്ച് വിറ്റ് തട്ടിപ്പ് നടത്തിയതിന് ഷോറൂം ജീവനക്കാരൻ അറസ്റ്റിൽ. എറണാകുളം നെല്ലാട് സ്വദേശി ജോവി ജോർജ് ആണ് പത്തനംതിട്ട പോലീസിന്റെ പിടിയിലായത് . കുമ്പഴയിലെ ബജാജ് ഷോറൂമിലെ ജോബ് അഡ്വൈസർ ആയി ജോലി നോക്കുമ്പോഴാണ് തട്ടിപ്പ് നടത്തിയത്.

ഏഴംകുളം സ്വദേശി ദീപുവിന്‍റെ ബൈക്ക് മറിച്ചുവിറ്റ പരാതിപ്രകാരമെടുത്ത കേസിൽ അന്വേഷണത്തെതുടർന്ന് പ്രത്യേകസംഘം അറസ്റ്റ് ചെയ്യുകയായിരുന്നു. പത്തനംതിട്ട പോലീസ് ഇൻസ്പെക്ടർ ജിബു ജോണിൻ്റെ നേതൃത്വത്തിൽ എസ് ഐ ജ്യോതി സുധാകർ, എസ് സി പി ഓ രാജീവ് കൃഷ്ണൻ, സി പി ഓമാരായ വിമൽ , സന്തോഷ്, ഷെഫീക്ക് എന്നിവരുടെ സംഘമാണ് പ്രതിയെ പിടികൂടിയത്. വേറെ എട്ടോളം ബൈക്കുകൾ ഇയാൾ ഷോറൂമിൽ നിന്നും ഇത്തരത്തിൽ മറിച്ചു വിറ്റിട്ടുള്ളതായി പരാതി ലഭിച്ചതു സംബന്ധിച്ച് പോലീസ് അന്വേഷിച്ചു വരികയാണ്.

logo
Metro Vaartha
www.metrovaartha.com