കോട്ടയം: ബാർ ജീവനക്കാരനെ കല്ലേറിഞ്ഞ് കൊലപ്പെടുത്തിയ സംഭവത്തിൽ അറസ്റ്റിലായ യുവാക്കളെ റിമാൻഡിൽ വിട്ടു. വേളൂർ പുളിനാക്കൽ നടുത്തറ ശ്യാം രാജ് , പുളിമറ്റം വാഴേപ്പറമ്പിൽ Eആദർശ്, പതിനാറിൽ ചിറ കാരക്കാട്ടിൽ ഏബൽ ജോൺ, തിരുവാർപ്പ് കാഞ്ഞിരം ഷാപ്പുംപടി പള്ളത്തുശേരിൽ ജെബിൻ ജോസഫ് എന്നിവരെയാണു റിമാൻഡു ചെയ്തത്.
മദ്യപിക്കുന്നതിനിടെ ബാറിനുള്ളിലിരുന്ന് പുകവലിച്ചത് എതിർത്തതിനെ തുടർന്നുണ്ടായ വാക്കേറ്റമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ബാർ ജീവനക്കാരൻ മല്ലപ്പള്ളി പുറമറ്റം മടത്തുംഭാഗം പൊട്ടൻമല ലക്ഷംവീട്ടിൽ എം.സുരേഷ് (50) ആണ് മരിച്ചത്.