പട്‌ന: റാഞ്ചിയിൽ ശവപ്പെട്ടിയിൽ മദ്യം കടത്താന്‍ ശ്രമിച്ച ആംബുലന്‍സ് പിടികൂടി. ഝാർഖണ്ഡിൽ നിന്ന് ബിഹാറിലേക്ക് കടത്താനുള്ള ശ്രമത്തിനിടെയാണ് 2 പേരെ 212 മദ്യക്കുപ്പികളുമായി എക്സൈസ് പിടികൂടുന്നത്. ഡ്രൈവർ ലളിത് കുമാർ, സഹായി പങ്കജ് യാദവ് എന്നിവരെയാണ് എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തത്.
മദ്യനിരോധനം നിലവിലുള്ള ബിഹാറിലേക്ക് അയൽ സംസ്ഥാനങ്ങളിൽ നിന്നും മദ്യം കടത്താറുണ്ട്. എക്സൈസിനു ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ പരിശോധന നടത്തുകയായിരുന്നു. ശവപ്പെട്ടിയിലുള്ളത് മൃതദേഹമാണെന്നു തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ മദ്യക്കുപ്പികൾ മൂടിവച്ച് കടത്താനായിരുന്നു ശ്രമം.