ആന്ധ്രപ്രദേശ്: കടുത്ത വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച പതിനാലുകാരി ഗര്‍ഭിണിയാണെന്ന് കണ്ടെത്തി. സംഭവത്തിന് പിന്നാലെ പെൺകുട്ടിയുടെ മുത്തച്ഛന്‍ ഒളിവില്‍ പോയതായും പെൺകുട്ടിയെ 4 മാസത്തോളം ബലാത്സംഗം ചെയ്തതായും പൊലീസ് പറഞ്ഞു.
ഹൈദരബാദിലെ കൃഷ്ണ ജില്ലയിലാണ് സംഭവം. പെണ്‍കുട്ടി ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയാണെന്നും മാതാപിതാക്കള്‍ ദിവസജോലിക്കാരാണെന്നും അവനിഗദ്ദ ഡിഎസ്പി മുരളീധർ പറഞ്ഞു. വയറുവേദനയെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പെണ്‍കുട്ടി ഗര്‍ഭിണിണിയാണെന്ന് കണ്ടെത്തിയത്. പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയില്‍ കേസ് എടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.