സദാചാര ആക്രമണത്തിന് ഇരയായ ബസ് ഡ്രൈവർ മരിച്ചു; പ്രതികളെ പിടികൂടാനാകാതെ പൊലീസ്

കഴിഞ്ഞ മാസം 18-ന് അർധരാത്രിയായിരുന്നു സഹർ ആക്രമണത്തിന് ഇരയായത്
സദാചാര ആക്രമണത്തിന് ഇരയായ ബസ് ഡ്രൈവർ മരിച്ചു; പ്രതികളെ പിടികൂടാനാകാതെ പൊലീസ്

തൃശൂർ: തിരുവാണിക്കാവിൽ സദാചാര ആക്രമണത്തിന് ഇരയായ ബസ് ഡ്രൈവർ മരിച്ചു. തൃശൂർ-തൃപ്രയാർ റൂട്ടിൽ ഓടുന്ന സ്വകാര്യ ബസിലെ ഡ്രൈവറായിരുന്ന ചേർപ്പ് സ്വദേശി സഹർ (32) ആണ് മരിച്ചത്. ആശുപത്രി ചികിത്സയിലിരിക്കെയാണ് മരണം.

കഴിഞ്ഞ മാസം 18-ന് അർധരാത്രിയായിരുന്നു സഹർ ആക്രമണത്തിന് ഇരയായത്. അർധരാത്രി ഫോൺ വന്നതിനെത്തുടർന്ന് വനിതാ സുഹൃത്തിന്‍റെ വീട്ടിൽ എത്തിയ സഹതിനെ സദാചാര ഗുണ്ടകൾ ചോദ്യം ചെയുകയും ആക്രമിക്കുകയായിരുന്നു. തുടർന്ന് വീടനു പിന്നിൽ ഒളിച്ചിരിക്കുകയാണെന്ന് പറഞ്ഞ് പിടിച്ചിറക്കി മർദ്ദിച്ച് അവശനാക്കി. സഹതിന്‍റെ വാരിയെല്ലിനു ക്ഷതമേൽക്കുകയും വൃക്കകൾ തകരാറിലാവുകയും ചെയ്തു. പ്രവാസി മലയാളിയുടെ ഭാര്യയായിരുന്നു സഹറിന്‍റെ സുഹൃത്തെന്ന് പൊലീസ് പറയുന്നു.

മർദ്ദനത്തിൽ ആന്തരികാവയവങ്ങൾക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ആറംഗ സംഘം സഹറിനെ മർദ്ദിക്കുന്ന ദൃശങ്ങൾ സമീപത്തെ ക്ഷേത്രത്തിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞിരുന്നു. സംഭവത്തിനു ശേഷം ഒളിവിൽ പോയ പ്രതികളെ പൊലീസിന് ഇതുവരെ പിടികൂടാനായില്ല.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com