കോട്ടയം: കോട്ടയം കടുത്തുരുത്തിയിൽ ഓട്ടോ ഡ്രൈവറെ കുത്തിയ ശേഷം ഗ്രഹനാഥൻ ആത്മഹത്യ ചെയ്തു. ഓട്ടോ ഡ്രൈവറായ പ്രഭാതനെയാണ് അറുനൂറ്റിമംഗലം സ്വദേശി ഷിബു കുത്തി പരുക്കേൽപ്പിച്ചത്. പിന്നാലെ ഷിബു വീട്ടിൽ ആത്മഹത്യ ചെയ്യുകയായിരുന്നു.
ടാപ്പിങ് തൊഴിലാളിയായ ഷിബു ഓട്ടം പോവാനായി പ്രഭാതനെ വീട്ടിലേക്ക് വിളിച്ചു വരുത്തുകയും അവിടെ വച്ച് കത്തി ഉപയോഗിച്ച് കുത്തുകയുമായിരുന്നെന്ന് പൊലീസ് പറയുന്നു. കുത്തേറ്റ പ്രഭാത് അവിടെ നിന്നും ഓട്ടോയിൽ രക്ഷപ്പെടുകയും പിന്നീട് നിയന്ത്രണം വിട്ട ഓട്ടോ ഇലക്‌ട്രിക് പോസ്റ്റിലിക്കുകയുമായിരുന്നു. ഗുരുതരമായി പരുക്കേറ്റ പ്രഭാതനെ കടുത്തുരുത്തി പൊലീസ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രഭാത് വീട്ടില്‍ നിന്ന് പോയ ശേഷം ഷിബു വിടിനകത്ത് കയറി തൂങ്ങി മരിക്കുകയുമായിരുന്നു.