ചെന്നൈ: മധുര മേലൂരിൽ പതിമൂന്നുകാരന്‍റെ കുത്തേറ്റ് ഒൻപതു വയസുകാരൻ മരിച്ചു. ഉറുദു സ്കൂളിലെ വിദ്യാർഥി ഷാനവാസാണ് മരിച്ചത്. ഇതേ സ്കൂളിലെ വിദ്യാർഥിയാണ് മരിച്ചത്.
വിദ്യാർഥികൾ തമ്മിലുള്ള വഴക്കാണ് കൊലപാതകത്തിൽ കലാശിച്ചത്. വഴക്കിനിടെ കത്തികൊണ്ട് ഷാനവാസിനെ കുത്തിവീഴുത്തുകയായിരുന്നു. തുടർന്ന് മൃതദേഹം സമീപത്തെ മാലിന്യടാങ്കിൽ ഉപേക്ഷിച്ചു. ഷാനവാസിനെ കാണാതായതോടെ അധികൃതർ പൊലീസിൽ പരാതി നൽകുകയും തിരച്ചിലിനിടെ മൃതദേഹം മാലിന്യടാങ്കിൽനിന്നു കണ്ടെത്തുകയായിരുന്നു.