ലക്‌നൗ: ഉത്തര്‍പ്രദേശിൽ മകന്‍ അമ്മയെ തലയറുത്ത് കൊലപ്പെടുത്തി. കൃഷിക്ക് ഉപയോഗിക്കുന്ന മൂര്‍ച്ചയുള്ള ബ്ലേഡ് ഉപയോഗിച്ചാണ് 65 കാരിയെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം മകന്‍ ദിനേശ് പാസി(35) ഒളിവിൽ പോയി.
ഉത്തര്‍പ്രദേശ് സീതാപൂരിലെ മേജാപൂര്‍ ഗ്രാമത്തില്‍ ശനിയാഴ്ചയാണ് ദാരുണമായ കൊലപാതകം നടന്നത്. ഭൂമി മകൻ്റെ പേരിലേക്ക് എഴുതി നല്‍കാത്തതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.
ദിനേശ് പാസി മയക്കുമരുന്നിന് അടിമയാണെന്ന് പൊലീസ് പറഞ്ഞു. സംഭവ സ്ഥലത്ത് നിന്ന് കമലാദേവിയുടെ തലയില്ലാത്ത മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചിരിക്കുകയാണെന്നും കൊലപാതകത്തിന് ശേഷം പ്രതി ഒളിവിലാണെന്നും സീതാപൂര്‍ എസ്പി ചക്രേഷ് മിശ്ര പറഞ്ഞു. പ്രതിക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.