
കോരാപുട്ട്: അസമിലെ നബരംഗ്പൂർ ജില്ലയിൽ 11 വയസുകാരിയെ അധ്യാപകർ ബലാത്സംഗം ചെയ്തതായി പരാതി. സർക്കാർ ഉടമസ്ഥതയിലുള്ള റസിഡൻഷ്യൽ സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിനിയെയാണ് സ്കൂളിലെ രണ്ട് അധ്യാപകർ ബലാത്സംഗം ചെയ്തതെന്ന് ആരോപണമുയർന്നത്.
പെൺകുട്ടിയുടെ പിതാവിന്റെ പരാതിയെ തുടർന്ന് അധ്യാപകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ചയാണ് സംഭവം നടന്നത് . എസ്‌സി, എസ്ടി വിദ്യാർഥികൾക്കായി പ്രവർത്തിക്കുന്ന സ്‌കൂളിൽ മകളെ സ്‌കൂൾ സമയത്ത് ഇരുവരും ചേർന്ന് ബലാത്സംഗം ചെയ്‌തതായി പിതാവ് പരാതിയിൽ പറഞ്ഞു.
അധ്യാപകർ മകളെ സ്‌കൂളിലെ ടോയ്‌ലറ്റിൽ കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നും പരാതിയിൽ ആരോപിച്ചു. അധ്യാപകരുടെ ചോദ്യം ചെയ്യൽ പൂർത്തിയായാലുടൻ ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു.