കോതമംഗലത്ത് യുവാവിനെ വധിക്കാൻ ശ്രമിച്ച കേസിൽ മൂന്ന് പേർ പൊലീസ് പിടിയിൽ

പണം കടം കൊടുത്തുമായി ബന്ധപ്പെട്ട് ഷാനിന്റെ വീട്ടുകാരെ അൻസിൽ ഫോണിൽ വിളിച്ച് മോശമായി സംസാരിച്ചിരുന്നു
സോണി ( ബ്ലാക്ക് ഷർട്ട്‌), ഷമീർ (റെഡ് & ഗ്രേ കളർ ടി ഷർട്ട്‌) അൻസിൽ (ബ്ലാക്ക് ഷർട്ടിൽ വെള്ള പൂക്കൾ )
സോണി ( ബ്ലാക്ക് ഷർട്ട്‌), ഷമീർ (റെഡ് & ഗ്രേ കളർ ടി ഷർട്ട്‌) അൻസിൽ (ബ്ലാക്ക് ഷർട്ടിൽ വെള്ള പൂക്കൾ )

കോതമംഗലം: കോതമംഗലം, മാതിരപ്പിള്ളിയിൽ യുവാവിനെ വധിക്കാൻ ശ്രമിച്ച കേസിൽ മൂന്ന് പേർ അറസ്റ്റിൽ. മാതിരപ്പിള്ളി ക്ഷേത്രപ്പടി ഭാഗത്ത് മേലേത്ത് മാലിൽ വീട്ടിൽ അൻസിൽ ( 32 ), കുളപ്പുറം വീട്ടിൽ സോണി എൽദോ (52), ഇഞ്ചൂർ ഇടിയറ പുത്തൻ പുരയിൽ ഷമീർ (35)എന്നിവരെയാണ് കോതമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്. മുളവൂർ സ്വദേശി മുഹമ്മദ് ഷാനിനെയാണ് സംഘം ആക്രമിച്ചത്.

കഴിഞ്ഞ 3ന് ആണ് സംഭവം. പണം കടം കൊടുത്തുമായി ബന്ധപ്പെട്ട് ഷാനിന്റെ വീട്ടുകാരെ അൻസിൽ ഫോണിൽ വിളിച്ച് മോശമായി സംസാരിച്ചിരുന്നു. ഇതിനെക്കുറിച്ച് ഷാൻ അൻസിലിനെ ഫോണിൽ വിളിച്ചു ചോദിച്ചു. ഇതിൽ പ്രകോപിതനായ പ്രതി ഷാനെ മാതിരപ്പിള്ളി പള്ളിപ്പടി പാലത്തിന് സമീപത്തേക്ക് വിളിച്ചു വരുത്തി. തുടർന്ന് ജീപ്പിലെത്തിയ പ്രതികൾ കയ്യിയിൽ കരുതിയിരുന്ന ആയുധങ്ങളുമായി കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.

അൻസിലിന് കോതമംഗലം ഊന്നുകൽ സ്റ്റേഷനുകളിലായി 6 കേസുകളുണ്ട്. ഇൻസ്പെക്ടർ സി.എൽ ഷാജു, എസ്.ഐമാരായ ബൈജു പി. ബാബു, ഹരിപ്രസാദ് ,പി.വി എൽദോസ് , റെക്സ് പോൾ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com