കളമശേരി സ്ഫോടനം: ചികിത്സയിലിരുന്ന 12 കാരി മരിച്ചു, 3 മരണം

നാല് പേരുടെ നില ഗുരുതരമായി തന്നെ തുടരുകയാണ്
ബോംബ് സ്ഫോടനം നടന്ന കളമശേരിയിലെ കൺവെൻഷൻ സെന്‍ററിൽ നിന്നുള്ള ദൃശ്യം.
ബോംബ് സ്ഫോടനം നടന്ന കളമശേരിയിലെ കൺവെൻഷൻ സെന്‍ററിൽ നിന്നുള്ള ദൃശ്യം.

കൊച്ചി: കളമശേരിയിലുണ്ടായ സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി. പരുക്കേറ്റ് ചികിത്സയിലിരുന്ന പന്ത്രണ്ടുകാരി മരിച്ചു. മലയാറ്റൂർ സ്വദേശി ലിബിനയെ 95 ശതമാനം പൊള്ളലേറ്റ നിലയിലാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ലിബിനയുടെ അമ്മയും സഹോദരനും ചികിത്സയിലാണ് . ഇവരുടെ പൊള്ളൽ ഗുരുരമല്ലെന്നാണ് വിവരം. അതേസമയം നാല് പേരുടെ നില ഗുരുതരമായി തന്നെ തുടരുകയാണ്. പ്ലാസ്റ്റിക് സർജൻമാരുൾപ്പെടെ തൃശൂർ, കോട്ടയം മെഡിക്കൽ കോളെജിൽ നിന്നുള്ള ഡോക്‌ടർമാരടക്കമുള്ള സംഘമാണ് വിദഗ്ധ ചികിത്സയ്ക്ക് നേതൃത്വം നൽകുന്നത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com