എൻഎസ്എസ് കോളെജിലെ സംഘർഷം; എബിവിപി പ്രവർത്തകർ റിമാൻഡിൽ

ഡിസംബർ 21 നാണ് എസ്എഫ്ഐ-എബിവിപി പ്രവർത്തകർ ക്രിസ്മസ് ആഘോഷവുമായി ബന്ധപ്പെട്ട് ഏറ്റുമുട്ടിയത്
എൻഎസ്എസ് കോളെജിലെ സംഘർഷം;  എബിവിപി പ്രവർത്തകർ റിമാൻഡിൽ

പത്തനംതിട്ട: പന്തളം എൻഎസ്എസ് കോളെജിൽ ക്രിസ്മസ് ആഘോഷത്തിനിടെയുണ്ടായ സംഘർഷത്തിൽ എബിവിപി പ്രവർത്തകർ അറസ്റ്റിൽ. കേരള സർവകലാശാല സെനറ്റിലേക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നാമനിർദേശം ചെയ്ത സുധി, വിഷ്ണു എന്നിവരാണ് അറസ്റ്റിലായത്.

ഡിസംബർ 21 നാണ് എസ്എഫ്ഐ-എബിവിപി പ്രവർത്തകർ ക്രിസ്മസ് ആഘോഷവുമായി ബന്ധപ്പെട്ട് ഏറ്റുമുട്ടിയത്. അക്രമത്തിൽ ഭിന്നശേഷിക്കാരനുൾപ്പെടെ 7 എസ്എഫ്ഐ പ്രവർത്തകർക്ക് പരുക്കേറ്റു. ഇതിനു പിന്നാലെ എബിവിപി പ്രവർത്തകരുടെ വീട് അടിച്ചു തകർത്തിരുന്നു. അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്ന് എബിവിപി ആരോപിച്ചു.

Trending

No stories found.

Latest News

No stories found.