തിരുവനന്തപുരം: സിപിഎമ്മില്‍ അംഗത്വം നേടി നടന് ഭീമന് രഘു. ഇന്നലെ ഉച്ചയ്ക്കു ശേഷം എകെജി സെന്ററിലെത്തിയ നടന് സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദന് മാസ്റ്ററുമായി കൂടിക്കാഴ്ച നടത്തി. എം. വി. ഗോവിന്ദൻ ഭീമൻ രഘുവിനെ ചുവപ്പ് ഷാൾ അണിയിച്ച് പാർട്ടിയിലേക്കു സ്വീകരിച്ചു. കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പാണു ഭീമന് രഘു ബിജെപി വിട്ടുവെന്ന പ്രഖ്യാപനം നടത്തിയത്. ചിന്തിക്കുന്നവര്‍ക്കു ബിജെപിയില്‍ നില്‍ക്കാനാകില്ലെന്നും കേരളത്തില്‍ ബിജെപിക്കു വളരാനാകില്ലെന്നും ഭീമന് രഘു പറഞ്ഞു.
അടിസ്ഥാനപരമായ തീരുമാനങ്ങളുള്ള പാര്ട്ടിയായതിനാലാണു സിപിഎമ്മില്‍ ചേരാന്‍ തീരുമാനിച്ചത്. സുരേഷ് ഗോപി അത്ര ചിന്തിക്കുന്നയാളാണെന്നു തോന്നുന്നില്ല. താൻ ചിന്തിക്കുന്നതു പോലെ ചിന്തിക്കാറുണ്ടോയെന്നു സുരേഷ് ഗോപിയോട് ചോദിക്കണം. സിപിഎമ്മില്‍ ചേര്‍ന്നാല്‍ ജനങ്ങള്‍ക്കിടയില്‍ ഇറങ്ങി പ്രവര്‍ത്തിക്കാം. അതിനൊരു ഉദാഹരണമാണു മുഖ്യമന്ത്രി പിണറായി വിജയന്. മൂന്നാമതും പിണറായി വിജയന്റെ സര്‍ക്കാര്‍ വരും. അതിനു യാതൊരു തര്‍ക്കവുമില്ല, ഭീമൻ രഘു പറഞ്ഞു.
ബിജെപി കേരളത്തില്‍ രക്ഷപ്പെടില്ല. ബിജെപിയില്‍ എനിക്കൊന്നും ചെയ്യാനായില്ല. പാര്‍ട്ടിയില്‍ ഒരാള്‍ വന്നാല്‍ അയാള്‍ക്കിടം കൊടുക്കണം. അങ്ങനെ ഒരു കീഴ്വഴക്കം ബിജെപിയില്‍ ഇല്ലെന്നും സംസ്ഥാന നേതൃത്വത്തിനെതിരേ ആഞ്ഞടിച്ച് ഭീമൻ രഘു പറഞ്ഞു. സിപിഎമ്മില്‍ ചുമതല എന്താണെന്ന് അറിയില്ല. എന്നാല്‍ പിണറായി വിജയന് എന്ന ശക്തനായ വ്യക്തിക്കൊപ്പം പ്രവര്‍ത്തിക്കുന്നത് അഭിമാനമാണ്. അദ്ദേഹം മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തനാണ്. അഴിമതിയില്ല. കലാകാരന്മാര്ക്ക് ഒരുപാട് ഗുണം ചെയ്യുന്ന പാര്‍ട്ടിയാണെന്നും ഭീമന് രഘു പറഞ്ഞു.