കണ്ണൂർ: വിയ്യൂർ ജയിലിൽ അസിസ്റ്റന്‍റ് സൂപ്രണ്ടിനെ മർദിച്ച കേസിൽ ആകാശ് തില്ലങ്കേരിയുടെയും കൂട്ടാളി ജിജോ കെ വിയുടെയും ജാമ്യാപേക്ഷ തള്ളി. തൃശൂർ ജില്ലാ സെഷൻസ് കോടതിയുടേതാണ് വിധി.
സെല്ലിനു മുന്നിലെ ക്യാമറ അകത്തേ ദൃശങ്ങൽ കാണാനാവാത്ത വിധം ആകാശ് തുണിവെച്ച് മറച്ചിരുന്നു. ഇത് ചോദ്യം ചെയ്തതിന്‍റെ വിരോധത്തിലാണ് അസിസ്റ്റന്‍റ് സൂപ്രണ്ട് രാഹുലിനെ മർദ്ദിച്ചത്. തുടർന്ന് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് ആകാശിനെ പ്രത്യേക ജയിലിലേക്ക് മാറ്റുകയായിരുന്നു. പരിക്കേറ്റ ഉദ്യോഗസ്ഥനെ തൃശൂർ മെഡിക്കൽ കോളെജിൽ പ്രവേശിപ്പിച്ചിരുന്നു.