

അൻസിബ, ലക്ഷ്മിപ്രിയ
കൊച്ചി: ലക്ഷ്മിപ്രിയക്കെതിരായ അൻസിബയുടെ പരാതിയിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷിക്കാനാവില്ലെന്ന് പ്രോസിക്യൂഷൻ. നിലവിലെ പരാതി അപകീർത്തി കേസ് മാത്രമായേ പരിഗണിക്കാനാവൂ എന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. ഈ മാസം 27 ന് കോടതി കേസ് വീണ്ടും പരിഗണിക്കും.
അൻസിബയുടെ പരാതിയിൽ ലക്ഷ്മിപ്രിയക്കെതിരേ എഫ്ഐആർ ഇട്ടിരുന്നെന്ന് ആഭ്യന്തരമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു. എന്നാൽ ഇത് തെറ്റാണെന്ന് പൊലീസ് കോടതിയിൽ വ്യക്തമാക്കി. പ്രോസിക്യൂഷൻ വാദം വിശദമായി പരിശോധിച്ച ശേഷമാവും കോടതി ഈ വിഷയത്തിൽ അന്തിമ തീരുമാനമെടുക്കുക.
നേരത്തെ പാലാരിവട്ടം പൊലീസിൽ അൻസിബ നൽകിയ പരാതി തള്ളിയിരുന്നു. തുടർന്നാണ് സിറ്റി പൊലീസ് കമ്മിഷണർക്കും ആഭ്യന്തര മന്ത്രിക്കുമടക്കം അൻസിബ പരാതി നൽകിയത്. കോടതി വിഷയത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ പൊലീസിന് നിർദേശം നൽകിയിരുന്നു.