പത്തനംതിട്ട : പരുമല ആശുപത്രിയിൽ പ്രസവിച്ചു കിടന്ന യുവതിയെ വായു കുത്തിവച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി അനുഷയുടെ ജാമ്യം തിരുവല്ല കോടതി തള്ളി. പ്രതിയെ 2 ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. വിചിത്രമായ കൊലപാത രീതി ആസൂത്രണം ചെയ്തതിൽ ആരുടെയെങ്കിലും സഹായം ലഭിച്ചിരുന്നോ എന്നതാണ് പ്രധാനമായും അന്വേഷിക്കുക.
വധശ്രമകേസിലെ ഗൂഢാലോചന ഉൾപ്പടെ പൊലീസ് അന്വേഷിക്കും. പരുമല ആശുപത്രിയിലെത്തിച്ച് വീണ്ടും തെളിവെടുപ്പ് നടത്തുമെന്നും അധികൃതർ അറിയിച്ചു. വേണ്ടിവന്നാൽ ആക്രമണത്തിന് ഇരയായ സ്നേഹയുടെ ഭർത്താവ് അരുണിനൊപ്പം ഇരുത്തി അനുഷയെ ചോദ്യം ചെയ്യാനും പൊലീസ് ആലോചിക്കുന്നുണ്ട്.