കോഴിക്കോട്: ചികിത്സാപിഴവു മൂലം ഗുരുതരാവസ്ഥയിലായി എന്ന് ആരോപണമുയര്‍ന്ന നവജാതശിശു മരിച്ചു. നാലുമാസമായി കോഴിക്കോട് മെഡിക്കല്‍ കോളജിലെ വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്ന പുതുപ്പാടി സ്വദേശികളായ ഗിരീഷ്-ബിന്ദു ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്.
താമരശ്ശേരി താലൂക്ക് ആശുപത്രിയിലാണ് കുഞ്ഞിൻ്റെ അമ്മയ്ക്ക് ചികിത്സ നിഷേധിച്ചെന്ന പരാതി ഉയർന്നത്. പ്രസവവേദനയുമായെത്തിയ യുവതിയെ ഡോക്ടര്‍ ഇല്ലെന്ന് പറഞ്ഞ് കുഞ്ഞ് പുറത്തേക്ക് വരാതിരിക്കാനായി അടിവസ്ത്രം വലിച്ചു കെട്ടി താമരശ്ശേരി ആശുപത്രിയില്‍ നിന്നും മെഡിക്കല്‍ കോളജിലേക്ക് അയക്കുകയായിരുന്നു എന്നാണ് വീട്ടുകാരുടെ പരാതി.
പ്രസവസമയത്ത് ശ്വാസം കിട്ടാതെ കുഞ്ഞിന് മസ്തിഷ്‌ക ക്ഷതം സംഭവിച്ചിരുന്നു. തുടർന്ന് കുഞ്ഞിനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു.