സംസ്ഥാന വ്യാപക പ്രതിഷേധത്തിന് കോൺഗ്രസ്

ദേശീയപാതയുടെ നിര്‍മാണം പൂര്‍ത്തിയാകും മുമ്പേയാണു കമ്പനി ടോള്‍ പിരിവ് നടത്തിയത്
Paliyekkara toll plaza
Paliyekkara toll plaza
Updated on

തിരുവനന്തപുരം: പാലിയേക്കര ടോള്‍ പിരിവിലെ ക്രമക്കേടിനെതിരേ പ്രതിഷേധിച്ച കോണ്‍ഗ്രസ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരായ പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് ശനിയാഴ്ച സംസ്ഥാന വ്യാപകമായി മണ്ഡലം തലത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തുമെന്നു കെപിസിസി പ്രസിഡന്‍റ് കെ. സുധാകരന്‍ എംപി.

ടോള്‍ പിരിവിന്‍റെ പേരില്‍ ജിഐപിഎല്‍ കമ്പനി നടത്തുന്നതു കൊള്ളയാണ്. ഇഡി റെയ്ഡില്‍ ഇവര്‍ നടത്തിയ ഗുരുതരമായ സാമ്പത്തിക ക്രമക്കേട് കണ്ടെത്തിയിരുന്നു. ദേശീയപാതയുടെ നിര്‍മാണം പൂര്‍ത്തിയാകും മുമ്പേയാണു കമ്പനി ടോള്‍ പിരിവ് നടത്തിയത്. ഇതിനെതിരേ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ജനങ്ങള്‍ക്കു വേണ്ടിയാണ് കോണ്‍ഗ്രസ് നേതാക്കള്‍ പാലിയേക്കര ടോള്‍ പ്ലാസയില്‍ പ്രതിഷേധിച്ചത്.

ജനങ്ങളെ കൊള്ളയടിച്ച കമ്പനിക്കു വേണ്ടിയാണു മുഖ്യമന്ത്രിയുടെ പൊലീസ് കോണ്‍ഗ്രസ് എംപി അടക്കമുള്ള നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരേ കൊടിയ മര്‍ദനം അഴിച്ചുവിട്ടത്. പൊലീസ് നരനായാട്ടില്‍ തൃശ്ശൂര്‍ എംപി ടി.എന്‍. പ്രതാപന്‍, ഡിസിസി പ്രസിഡന്‍റ് ജോസ് വള്ളൂര്‍, അനില്‍ അക്കര എന്നിവര്‍ക്കു പരുക്കേറ്റു.

ഒരു ജനപ്രതിനിധി എന്ന പരിഗണന നല്‍കാതെയാണ് ടി.എന്‍ പ്രതാപനോട് പിണറായി വിജയന്‍റെ പൊലീസ് പെരുമാറിയത്. കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരായ പൊലീസ് നടപടി പ്രതിഷേധാര്‍ഹമാണെന്നും സുധാകരന്‍ പറഞ്ഞു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com