
അടൂര്‍ ഗോപാലകൃഷ്ണൻ
തിരുവനന്തപുരം: വിവാദ പരാമര്‍ശത്തില്‍ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനെതിരെ പരാതി. സാമൂഹിക പ്രവർത്തകൻ ദിനു വെയിലാണ് പരാതിനൽകിയത്. തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷനിലും എസ്‌സി/എസ്ടി കമ്മീഷനിലുമാണ് ദിനു പരാതി നൽകിയത്. പരാതിയുടെ കൂടുതല്‍ വിശദാംശങ്ങള്‍ ദിനു സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്.
സിനിമാനയം രൂപീകരിക്കാനായി നടത്തിയ കോൺക്ലേവിന്‍റെ സമാപന വേദിയിലായിരുന്നു അടൂർ ഗോപാലകൃഷ്ണന്‍റെ വിവാദ പ്രസംഗം. സ്ത്രീകൾക്കും ദളിതർക്കും സിനിമയെടുക്കാൻ ഇത്രയധികം പണം നൽകരുതെന്നായിരുന്നു അടൂരിന്‍റെ പരാമർശം. ഈ പരാമർശത്തിനെതിരേ വിവിധ കോണുകളിൽ നിന്നും വിമർശനം ഉയരുന്നതിനിടെയാണ് അദ്ദേഹത്തിനെതിരേ പരാതി വരുന്നത്.
കുറിപ്പിന്‍റെ പൂര്‍ണരൂപം:
അടൂർ ഗോപാലകൃഷ്ണനെതിരെ തിരുവനന്തപുരം മ്യൂസിയം പോലീസ് സ്റ്റേഷനിലും SC/ST കമീഷനിലും പരാതി നൽകി .
-ദിനു വെയിൽ
പരാതിയിലെ പ്രധാന ഭാഗം :
.പ്രസ്താവനയിലൂടെ അടൂർ ഗോപാലകൃഷ്ണൻ SC/ST വിഭാഗത്തിലെ മുഴുവൻ അംഗങ്ങളെയും പൊതുവായി കുറ്റവാളികളോ കള്ളന്മാരോ അഴിമതി ചെയ്യാൻ സാധ്യതയുള്ളവരോ ആയി ചിത്രീകരിക്കുന്നു, ഇത് The SC/ST (Prevention of Atrocities)Act ഇന്റെ Section 3(1)(u)-ൽ പറയുന്ന ill-will പ്രോത്സാഹിപ്പിക്കൽ കുറ്റത്തിന് വിധേയമാണ്.
• SC/ST വിഭാഗത്തിൽ നിന്നുള്ളവർ സർക്കാർ പദ്ധതികളിൽ നൽകുന്ന പണം എടുത്തു കൊണ്ടുപോവുക എന്ന നിലയിൽ “Take the money and run” എന്ന രീതിയിൽ ചിത്രീകരിക്കുന്നത് SC/ST സമൂഹത്തിനെ dishonesty/IMMORALITY /corruption എന്നിവയോട് ബന്ധിപ്പിക്കുന്നു, ഇതിലൂടെ മറ്റുള്ളവരുടെ മനസ്സിൽ SC/ST സമൂഹത്തിനെതിരെ ill-will (അനിഷ്ടം )വളരാൻ സാധ്യതയുണ്ട്.
.പ്രസ്തുത പ്രസ്താവനയിൽ തന്നെ “അവരെ പറഞ്ഞു മനസിലാക്കണം ഇത് പൊതു ഫണ്ട് ആണെന്നും ” എന്നും “അവർ വിചാരിച്ചിരിക്കുന്നത് ഈ പണം എടുത്തു തരും അത് എടുത്തു കൊണ്ടുപോയി പടം എടുക്കാം "എന്നും പറയുന്നത് SC/ST സമൂഹത്തെ അറിവില്ലാത്തവരും ഉത്തരവാദിത്തമില്ലാത്തവരുമായി ചിത്രീകരിക്കുന്നു, ഇത് Section 3(1)(r) പ്രകാരമുള്ള intentional humiliation ആണ്.വ്യക്തിപരമായി ഒരാളെ ലക്ഷ്യംവെക്കാത്തെങ്കിലും, പ്രസ്തുത വേദിയിൽ ഉണ്ടായിരുന്ന SC/ST വിഭാഗത്തിൽ ഉൾപ്പെട്ട വ്യക്തികളെയും , പ്രസ്തുത ഫണ്ടിന് നാളിതുവരെ അപേക്ഷിച്ച ST വിഭാഗത്തിൽ ഉൾപ്പെട്ട ആളുകളെയും സമൂഹ മാധ്യമങ്ങളും ടിവി ചാനലും വഴി ഇത് പ്രക്ഷേപണം ചെയ്തത് വഴി ഇത് കാണുന്ന ഞാനടങ്ങുന്ന SC/ST വിഭാഗത്തിൽ ഉൾപ്പെട്ട വ്യക്തികളെയും അടൂരിന്റെ പ്രസ്താവന അപമാനിക്കുന്നു .