

കേരള ഹൈക്കോടതി
file
കൊച്ചി: ഹൈക്കോടതിക്ക് മുന്നിൽ വച്ച് വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ച ദമ്പതികളെ ആശുപത്രിയിലേക്ക് മാറ്റി. ആംബുലൻസ് ഡ്രൈവർ വിനുവും ഭാര‍്യ ബിൻസിയുമാണ് ജൂലൈ 21 രാവിലെയോടെ ആത്മഹത‍്യയ്ക്ക് ശ്രമിച്ചത്. പൊലീസ് സംഭവ സ്ഥലത്തെത്തിയാണ് ഇരുവരെയും ആശുപത്രിയിലേക്ക് മാറ്റിയത്.
ആത്മഹത‍്യക്കുറിപ്പിൽ പൊലീസ് ഉദ‍്യോഗസ്ഥർക്കെതിരേയും ഒരു ജഡ്ജിക്കെതിരേയും പരാമർശമുണ്ട്. മുൻ സുഹൃത്ത് നൽകിയ പീഡന പരാതിയുമായി ബന്ധപ്പെട്ടുള്ളതാണ് പ്രശ്നങ്ങൾ. ആലുവയിലുള്ള ജഡ്ജിയുടെ പേരാണ് ആത്മഹത‍്യക്കുറിപ്പിലുള്ളത്.