ഡെങ്കിപ്പനി മരണത്തിൽ എറണാകുളം മുന്നിൽ; ജനങ്ങൾ ഭീതിയിൽ

കൃത്യമായ ഇടപെടൽ വേണമെന്ന് പ്രതിപക്ഷം
Dengue fever death

ഡെങ്കിപ്പനി മരണത്തിൽ എറണാകുളം മുന്നിൽ

Updated on

കൊച്ചി: ഡെങ്കിപ്പനി ബാധിച്ച് മരണമടഞ്ഞവരുടെ എണ്ണം എറണാകുളം ജില്ലയിൽ കൂടുന്നു. 427 മരണങ്ങളിൽ 85 മരണങ്ങളും എറണാകുളം ജില്ലയിലാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഡെങ്കിപ്പനി ബാധിതരുടെ എണ്ണത്തിലും ജില്ല മുന്നിലാണ്. 2020ൽ ഡെങ്കിപ്പനി മരണം മൂന്ന് എണ്ണം റിപ്പോർട്ട് ചെ്യപ്പോൾ 2025ൽ ഇരട്ടിയായതായാണ് വിവരം.

ഓരോ വർഷവും ഇരട്ടി മരണമാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഡെങ്കിപ്പനിക്കെതിരെ സർക്കാർതലത്തിൽ മുൻകരുതൽ എടുക്കാത്തതാണ് പനി ബാധിതരുടെ എണ്ണം കൂടാൻ കാരണം.

പലയിടത്തും ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്യപ്പെടാറില്ല. അതിനാൽ തന്നെ കൃത്യമായ കണക്ക് ആരോഗ്യവകുപ്പിന്‍റെ കൈവശം ഇല്ലായെന്ന് തന്നെവേണം പറയാൻ. വൃത്തിഹീനമായ പരിസരമാണ് അസുഖം വരുത്തുന്ന കൊതുകുകളെ സൃഷ്ടിക്കാൻ കാരണം.

എറണാകുളം ജില്ലയിലെ കളമശേരി ഭാഗത്താണ് കൂടുതലായി ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഡെങ്കി പരത്തുന്ന കൊതുകുകളെ നശിപ്പിക്കാൻ സർക്കാർ തലത്തിൽ നിരവധി പരീക്ഷണങ്ങൾ നടത്തിയെങ്കിൽ കാര്യമായി വിജയിച്ചില്ലെന്നാണ് വിവരം.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com