സുരക്ഷാ ഓഡിറ്റുകൾ ഉടൻ പൂർത്തിയാക്കാൻ മെഡിക്കൽ കോളെജുകൾക്ക് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്‌ടറുടെ നിർദേശം

സിസിടിവി ക്യാമറ, പൊലീസ് ഔട്ട് പോസ്റ്റ്, അലാറം സിസ്റ്റം എന്നിവ സ്ഥാപിച്ച് സുരക്ഷ ഉറപ്പാക്കാനും നിർദേശം നല്‍കിയിട്ടുണ്ട്
സുരക്ഷാ ഓഡിറ്റുകൾ ഉടൻ പൂർത്തിയാക്കാൻ മെഡിക്കൽ കോളെജുകൾക്ക് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്‌ടറുടെ  നിർദേശം
Updated on

തിരുവനന്തപുരം: ആശുപത്രി സുരക്ഷാ ഓർഡിനൻസ് പൂർത്തിയാക്കാൻ സർക്കാർ സ്വകാര്യ മെഡിക്കൽ കോളെജുകൾക്കും മെഡിക്കൽ വിദ്യാഭാസ വകുപ്പിനും നിർദേശം. ഒഴാഴ്ച്ചക്കുള്ളിൽ റിപ്പോർട്ടു നൽകാനാണ് നിർദ്ദേശം. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്‌ടറാണ് നിർദേശം നൽകിയിരിക്കുന്നത്.

സിസിടിവി ക്യാമറ, പൊലീസ് ഔട്ട് പോസ്റ്റ്, അലാറം സിസ്റ്റം എന്നിവ സ്ഥാപിച്ച് സുരക്ഷ ഉറപ്പാക്കാനും നിർദേശം നല്‍കിയിട്ടുണ്ട്. രോഗികളുടെ കൂട്ടിരിപ്പുകാര്‍ക്ക് നിയന്ത്രണം വേണം, വാർഡുകളിൽ രോഗിക്ക് ഒപ്പം ഒരാൾ, അത്യാഹിത വിഭാഗത്തിലുള്ള രോഗികള്‍ക്കൊപ്പം രണ്ട് പേർക്കും മാത്രമേ കൂട്ടിരിപ്പിന് അനുമതി നല്‍കാവൂ എന്നാണ് പുതിയ നിര്‍ദേശം.

logo
Metro Vaartha
www.metrovaartha.com