ഫാ​രി​സി​ന്‍റെ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ള്‍ കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ൾ പ​രി​ശോ​ധി​ക്കും

ഫാ​രി​സി​ന്‍റെ റി​യ​ൽ എ​സ്റ്റേ​റ്റ് ഇ​ട​പാ​ടു​ക​ളി​ൽ ചി​ല പ്ര​മു​ഖ രാ​ഷ്‌​ട്രീ​യ നേ​താ​ക്ക​ൾ​ക്കും മ​റ്റു പ്ര​മു​ഖ​ർ​ക്കും പ​ങ്കാ​ളി​ത്ത​മു​ണ്ടെ​ന്നാ​ണ് ആ​ദാ​യ​നി​കു​തി വ​കു​പ്പി​ന്‍റെ സം​ശ​യം
ഫാ​രി​സി​ന്‍റെ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ള്‍ കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ൾ പ​രി​ശോ​ധി​ക്കും

കൊ​ച്ചി<റി​യ​ൽ എ​സ്റ്റേ​റ്റ് ഇ​ട​പാ​ടു​ക​ൾ അ​ട​ക്ക​മു​ള്ള​വ​യി​ൽ വി​വാ​ദ​ത്തി​ലാ​യ മ​ല​യാ​ളി വ്യ​വ​സാ​യി ഫാ​രി​സ് അ​ബൂ​ബ​ക്ക​റി​ന്‍റെ രാ​ജ്യ​ത്തെ ഭൂ​മി ഇ​ട​പാ​ടു​ക​ളും വി​ദേശ​ത്തെ പ​ണ​മി​ട​പാ​ടു​ക​ളും ആ​ദാ​യ നി​കു​തി വ​കു​പ്പും എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്റ്റ​റേ​റ്റും വി​ശ​ദ​മാ​യി പ​രി​ശോ​ധി​ക്കും. ക​ഴി​ഞ്ഞ ര​ണ്ടു​ദി​വ​സ​ങ്ങ​ളാ​യി ഫാ​രി​സി​ന്‍റെ വി​വി​ധ ഓ​ഫി​സു​ക​ളി​ൽ ഐ​ടി വ​കു​പ്പ് റെ​യ്ഡ് ന​ട​ത്തി​യി​രു​ന്നു.

ഫാ​രി​സി​ന്‍റെ റി​യ​ൽ എ​സ്റ്റേ​റ്റ് ക​മ്പ​നി​യു​ടെ ക​ണ്‍സ​ൽ​റ്റ​ന്‍റാ​യി​രു​ന്ന സു​രേ​ഷ് കു​മാ​റി​ന്‍റെ തി​രു​വ​ന​ന്ത​പു​ര​ത്തെ വീ​ട്ടി​ൽ നി​ന്നും ഭൂ​മി ഇ​ട​പാ​ടു​ക​ളു​ടെ രേ​ഖ​ക​ള്‍ ആ​ദാ​യ നി​കു​തി വ​കു​പ്പ് പി​ടി​ച്ചെ​ടു​ത്തു. കോ​ൺ​ഗ്ര​സ് ജി​ല്ലാ ക​മ്മി​റ്റി സെ​ക്ര​ട്ട​റി നാ​ദി​റ​യു​ടെ ഭ​ർ​ത്താ​വാ​ണ് സു​രേ​ഷ്. ഇ​വ​രു​ടെ മ​ണ്ണ​ന്ത​ല​യി​ലെ വീ​ട്ടി​ൽ 10 മ​ണി​ക്കൂ​റി​ലേ​റെ​യാ​യി​രു​ന്നു പ​രി​ശോ​ധ​ന. ഫാ​രി​സി​ന്‍റെ ചെ​ന്നൈ​യി​ലെ റി​യ​ൽ എ​സ്റ്റേ​റ്റ് ക​മ്പ​നി​യാ​യ പാ​ര​റ്റ് ഗ്രോ​വി​ന്‍റെ ക​ണ്‍സ​ള്‍ട്ട​ന്‍റാ​യി 2018 മു​ത​ൽ സു​രേ​ഷ് കൊ​ച്ചി കേ​ന്ദ്രീ​ക​രി​ച്ചു പ്ര​വ​ർ​ത്തി​ക്കു​ക​യാ​ണ്.

വി​വി​ധ മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ല ഉ​ന്ന​ത മാ​നെ​ജ്മെ​ന്‍റ് ത‌​സ്തി​ക​ക​ളി​ലും പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന സു​രേ​ഷി​ന്‍റെ വീ​ട്ടി​ൽ ഐ​ടി വ​കു​പ്പ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​തോ​ടെ കോ​ൺ​ഗ്ര​സ് നേ​തൃ​ത്വ​വും പ്ര​തി​സ​ന്ധി​യി​ലാ​യി. സു​രേ​ഷി​ന്‍റെ ഭാ​ര്യ​യ്ക്കും മ​ക​നു​മെ​തി​രെ റി​യ​ൽ എ​സ്റ്റേ​റ്റ് ഇ​ട​പാ​ടു​ക​ളി​ൽ ഗു​രു​ത​ര​മാ​യ ആ​രോ​പ​ണ​ങ്ങ​ളാ​ണു മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പു​റ​ത്തു​വ​രു​ന്ന​ത്.

നി​ല​വി​ൽ രാ​ജ്യ​ത്തി​നു പു​റ​ത്തു​ള്ള ഫാ​രി​സി​നോ​ട് ഒ​ട്ടും വൈ​കാ​തെ ഇ​ന്ത്യ​യി​ലെ​ത്താ​ൻ ഐ​ടി വ​കു​പ്പും എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്റ്റ​റേ​റ്റും ആ​വ​ശ്യ​പ്പെ​ട്ടു നോ​ട്ടീ​സ് ന​ൽ​കി​യ​താ​യാ​ണു സൂ​ച​ന. സി​പി​എ​മ്മി​ലെ പി​ണ​റാ​യി- അ​ച്യു​താ​ന​ന്ദ​ൻ വി​ഭാ​ഗീ​യ​ത​യു​ടെ കാ​ല​ത്ത് വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ൻ വെ​റു​ക്ക​പ്പെ​ട്ട​വ​നെ​ന്നും ക​ള​ങ്കി​ത​നെ​ന്നും വി​ശേ​ഷി​പ്പി​ച്ച​തോ​ടെ​യാ​ണ് കോ​ഴി​ക്കോ​ട് കൊ​യി​ലാ​ണ്ടി സ്വ​ദേ​ശി​യാ​യ ഇ​ദ്ദേ​ഹം മാ​ധ്യ​മ​ശ്ര​ദ്ധ​യി​ൽ ഇ​ടം​പി​ടി​ച്ച​ത്.

ഫാ​രി​സി​ന്‍റെ റി​യ​ൽ എ​സ്റ്റേ​റ്റ് ഇ​ട​പാ​ടു​ക​ളി​ൽ ചി​ല പ്ര​മു​ഖ രാ​ഷ്‌​ട്രീ​യ നേ​താ​ക്ക​ൾ​ക്കും മ​റ്റു പ്ര​മു​ഖ​ർ​ക്കും പ​ങ്കാ​ളി​ത്ത​മു​ണ്ടെ​ന്നാ​ണ് ആ​ദാ​യ​നി​കു​തി വ​കു​പ്പി​ന്‍റെ സം​ശ​യം. ഫാ​രി​സ് ന​ട​ത്തി​യ റി​യ​ൽ എ​സ്റ്റേ​റ്റ് ഇ​ട​പാ​ടു​ക​ളി​ൽ വി​ദേ​ശ​ത്തു നി​ന്നു വ​ൻ​തോ​തി​ൽ ക​ള്ള​പ്പ​ണം നി​ക്ഷേ​പം ന​ട​ത്തി​യ​താ​യി സൂ​ച​ന കി​ട്ടി​യ​തി​നെ തു​ട​ർ​ന്നാ​ണു കോ​ഴി​ക്കോ​ട് കൊ​യി​ലാ​ണ്ടി ന​ന്ദി​യി​ലെ വ​സ​തി​യി​ലും കൊ​ച്ചി, ചെ​ന്നൈ, ബം​ഗ​ളൂ​രു, മും​ബൈ, തൃ​ശൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലെ വീ​ടു​ക​ളി​ലും സ്ഥാ​പ​ന​ങ്ങ​ളി​ലും ഒ​രേ​സ​മ​യം റെ​യ്ഡ് ന​ട​ത്തി​യ​ത്.

ക​ഴി​ഞ്ഞ 5 വ​ർ​ഷ​ത്തി​നി​ടെ ല​ക്ഷ​ദ്വീ​പ് കേ​ന്ദ്രീ​ക​രി​ച്ചു ഫാ​രി​സ് ന​ട​ത്തി​യ റി​യ​ൽ എ​സ്റ്റേ​റ്റ് ഇ​ട​പാ​ടു​ക​ളും, അ​ദ്ദേ​ഹ​ത്തി​ന്‍റെ ക​മ്പ​നി​ക​ളി​ലേ​ക്കു സ​മീ​പ​കാ​ല​ത്ത് ഉ​റ​വി​ടം വെ​ളി​പ്പെ​ടു​ത്താ​തെ എ​ത്തി​യ 100 കോ​ടി രൂ​പ​യു​ടെ നി​ക്ഷേ​പ​വു​മാ​ണ് ഐ​ടി വ​കു​പ്പി​ന്‍റെ അ​ന്വേ​ഷ​ണം വേ​ഗ​ത്തി​ലാ​ക്കാ​ൻ കാ​ര​ണ​മെ​ന്നാ​ണു സൂ​ച​ന.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com