

വന്യമൃഗ ആക്രമണങ്ങളിൽ മരണപ്പെടുന്നവർക്കുള്ള ധനസഹായം 14 ലക്ഷമാക്കി ഉയർത്തി
തിരുവനന്തപുരം: വന്യമൃഗ ആക്രമണങ്ങളിൽ മരണപ്പെടുന്നവരുടെ കുടുംബങ്ങൾക്കുള്ള ധനസഹായം 14 ലക്ഷം രൂപയാക്കി ഉയർത്തി. നിലവിൽ 10 ലക്ഷം രൂപയായിരുന്നു ധനസഹായം. വെള്ളിയാഴ്ച ചേർന്ന മന്ത്രിസഭായോഗത്തിന്‍റേതാണ് തീരുമാനം.
മന്ത്രിസഭായോഗം ശനിയാഴ്ച രാവിലെ 7 മണിക്ക് വീണ്ടും ചേരും. സിനിമ നയത്തിന് മന്ത്രിസഭായോഗം അംഗീകാരം നൽകി.
തെരുവോരത്ത് കഴിയുന്ന കുട്ടികളുടെ പുനരധിവാസത്തിന് പ്രത്യേക പാക്കേജും പ്രഖ്യാപിച്ചു. ഇടുക്കി ജില്ലയിലെ പട്ടയ ഭൂമിയിൽ നിർമാണ നിരോധനവും മന്ത്രിസഭായോഗം നീക്കി.