

അതിവേഗ റെയിൽവേ വിജ്ഞാപനം സർക്കാർ പുറത്തിറക്കി
തിരുവനന്തപുരം: അതിവേഗ റെയിലിനുള്ള വിജ്ഞാപനം പുറത്തിറക്കി സംസ്ഥാന സർക്കാർ. ആർആർടിഎസ് പ്രായോഗികവും സാമൂഹികമായി അംഗീകരിക്കപ്പെട്ടതുമാണെന്ന് വിജ്ഞാപനത്തിലുണ്ട്. 20 ശതമാനം കേന്ദ്ര-സംസ്ഥാന സഹായവും, 60 ശതമാനം അന്താരാഷ്ട്ര ധനസ്ഥാപനങ്ങളിൽ നിന്നുള്ള വായ്പയും ഉപയോഗിച്ചാണ് പദ്ധതി നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്. ആർആർടിഎസ് മാതൃകയിൽ അതിവേഗറെയിൽ നടപ്പാക്കാമെന്ന് കഴിഞ്ഞദിവസം ചേർന്ന മന്ത്രിസഭായോഗത്തിൽ തീരുമാനിച്ചിരുന്നു. ഇത് അനുസരിച്ചുള്ള വിജ്ഞാപനമാണ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത്.
2033 ൽ തിരുവനന്തപുരം മുതൽ തൃശൂർ വരെ ആദ്യഘട്ടവും അതിന് ശേഷം നാല് ഘട്ടങ്ങളിലായി തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ ആർആർടിഎസ് നടപ്പിലാക്കും.
നാലു ഘട്ടങ്ങളിലായി 2 ലക്ഷം കോടി രൂപയാണ് ഇതിന് ചെലവ് പ്രതീക്ഷിക്കുന്നത്. നേരത്തെ പ്രഖ്യാപിച്ച കെ.റെയിൽ പ്രതിഷേധത്തെ തുടർന്ന് ഒഴിവാക്കി ആർആർടിഎസ് മാതൃകയിലേക്ക് പോവുകയാണെന്ന് വിജ്ഞാപനത്തിൽ പറയുന്നു. നിലവിൽ മെട്രോമാൻ ഇ.ശ്രീധരൻവ അതിവേഗ റെയിൽ മോഡലുമായി മുന്നോട്ട് പോവുകയാണ്. പൊന്നാനിയിൽ കഴിഞ്ഞദിവസം അദ്ദേഹം ഓഫീസും തുറന്നിട്ടുണ്ട്.