ശക്തമായ മഴയിൽ മുങ്ങി തിരുവനന്തപുരവും കൊച്ചി‍യും; 24 മണിക്കൂറിനുള്ളിൽ കാലവർഷമെത്തുമെന്ന് മുന്നറിയിപ്പ്

കേരള തീരത്ത് ശക്തമായ പടിഞ്ഞാറൻ കാറ്റ് നിലനിൽക്കുന്നു
ശക്തമായ മഴയിൽ മുങ്ങി തിരുവനന്തപുരവും കൊച്ചി‍യും; 24 മണിക്കൂറിനുള്ളിൽ കാലവർഷമെത്തുമെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് അതി ശക്തമഴ തുടരുന്നു. തിരുവനന്തപുരത്തും കൊച്ചിയിലുമടക്കം വിവധയിടങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. കിള്ളിയാർ ഡാം കരകവിഞ്ഞൊഴുകി. ചാല മാർക്കറ്റിലും തമ്പാനൂരിലും വെള്ളം കയറി.

കൊച്ചിയിൽ ഇപ്പോഴും ശക്തമായ മഴ തുടരുകയാണ്. കളമശേരി, തമ്മനം, മൂലേപ്പാടം തുടങ്ങി വിവിധയിടങ്ങളിൽ വെള്ളം കയറി. പുത്തന്‍കുരിശ് കോലഞ്ചേരി ഭാഗത്തും കനത്ത മഴയാണ് തുടരുന്നത്. കാക്കനാട് പടമുകളില്‍ വീടിന്റെ ചുറ്റുമതില്‍ ഇടിഞ്ഞ് ചിറയിലേക്ക് വീണു. മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കാറും ചിറയിലേക്ക് പതിച്ചു.

അതേസമയം, 24 മണിക്കൂറിനുള്ളിൽ കാലവർഷം കേരളത്തിലെത്തുമെന്നാണ് മുന്നറിയിപ്പ്. കേരള തീരത്ത് ശക്തമായ പടിഞ്ഞാറൻ കാറ്റ് നിലനിൽക്കുന്നു . ഇതിന്‍റെ ഫലമായി കേരളത്തിൽ അടുത്ത 7 ദിവസം വ്യാപകമായി ഇടിമിന്നലോട് കൂടിയതും 40 കിലോ മീറ്റർ വേഗത്തിലടിക്കാനുന്ന കാറ്റോടു കൂടിയതുമായ മിതമായതോ ഇടത്തരമോ ആയ മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ബുധനാഴ്ച അതി ശക്തമായ മഴക്കും മെയ് 29 മുതല്‍ ജൂണ്‍ രണ്ടു വരെ ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഇന്ന് 7 ജില്ലകളിലാണ് കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് തീവ്രമഴയ്ക്ക് സാധ്യത. മറ്റ് ജില്ലകളിലെല്ലാം യെലോ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പുണ്ട്.

Trending

No stories found.

Latest News

No stories found.