
ഉദയകുമാർ ഉരുട്ടിക്കൊലക്കേസ്; മുഴുവൻ പ്രതികളെയും ഹൈക്കോടതി വെറുതെ വിട്ടു
കൊച്ചി: ഉദയകുമാർ ഉരുട്ടിക്കൊലക്കേസിൽ മുഴുവൻ പ്രതികളെയും വെറുതെ വിട്ട് ഹൈക്കോടതി. ഫോർട്ട് പൊലീസ് സ്റ്റേഷനിലെ 6 പൊലീസുകാരായിരുന്നു കേസിലെ പ്രതികൾ.
അന്വേഷണത്തിൽ സിബിഐക്ക് വീഴ്ചയുണ്ടായതായി കോടതി ചൂണ്ടിക്കാട്ടി. 2018ലാണ് സിബിഐ കോടതി 2 പ്രതികൾക്ക് വധശിക്ഷ വിധിച്ചത്. രണ്ടാം പ്രതി നേരത്തെ മരിച്ചിരുന്നു. തുടർന്നാണ് പ്രതികളെ കോടതി വെറുതെ വിട്ടത്.
2005 സെപ്റ്റംബർ 7 ന് കസ്റ്റഡിയിലെടുത്ത ഉദയകുമാറിനെ പൊലീസുകാർ അതിഭീകരമായ രീതിയിൽ ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഇരുമ്പുപൈപ്പ്കൊണ്ട് അടിച്ചും ഉരുട്ടിയുമാണ് കൊലപ്പെടുത്തിയതെന്നാണ് കുറ്റപത്രത്തിൽ പറഞ്ഞിരുന്നത്.