

കേരള ഹൈക്കോടതി
പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിൽ മൊബൈൽ കമ്പനികൾ അന്വേഷണവുമായി സഹകരിക്കണമെന്ന് ഹൈകോടതി നിർദേശിച്ചു. പ്രതികളുടെ ഫോൺ വിളി വിവരങ്ങൾ, ടവർ ലൊക്കേഷൻ അടക്കമുള്ള കാര‍്യങ്ങൾ കൈമാറണമെന്നാണ് കോടതി പറഞ്ഞിരിക്കുന്നത്. കേസ് അന്വേഷിക്കുന്ന പ്രത‍്യേക അന്വേഷണ സംഘത്തിന്‍റെ നിർദേശ പ്രകാരമാണ് കോടതിയുടെ നടപടി.
അതേസമയം, കേസിൽ അന്വേഷണ പുരോഗതി റിപ്പോർട്ട് എസ്പി കോടതിയിൽ ഹാജരാക്കിയിരുന്നു.