3000 ജിബി ഇന്‍റര്‍നെറ്റിന് മാസം 299 രൂപ മാത്രം

299 രൂപയാണ് കുറഞ്ഞ മാസനിരക്ക്. ആറു മാസം വാലിഡിറ്റിയുള്ള പാക്കെജിന് ചെലവാകുന്നത് 1794 രൂപയാണ്.
3000 ജിബി ഇന്‍റര്‍നെറ്റിന് മാസം 299 രൂപ മാത്രം

#സ്വന്തം ലേഖകന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്‍റര്‍നെറ്റ് വിപ്ലവം സൃഷ്ടിച്ച് കെ-ഫോണ്‍ താരിഫ് പുറത്തിറക്കി. 299 രൂപയാണ് കുറഞ്ഞ മാസനിരക്ക്. ആറു മാസം വാലിഡിറ്റിയുള്ള പാക്കെജിന് ചെലവാകുന്നത് 1794 രൂപയാണ്. നിലവില്‍ സംസ്ഥാനത്ത് സ്വകാര്യ കമ്പനികളും ബിഎസ്എന്‍എല്ലും 28 ദിവസത്തേക്കു 250 രൂപയ്ക്കു മുകളില്‍ ചാര്‍ജ് ഈടാക്കുമെങ്കിലും 45 ജിബി മുതല്‍ 60 ജിബി വരെയാണ് നല്‍കുന്നത്.

299 രൂപ പാക്കെജില്‍ 20 എംബിപിഎസ് (സെക്കന്‍ഡില്‍ 20 എംബി) അടിസ്ഥാന വേഗതയില്‍ ഉപയോക്താക്കള്‍ക്ക് ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ ലഭിക്കും. 3000 ജിബി 30 എംബിപിഎസ് വേഗതയാകുമ്പോള്‍ 349 രൂപയാണ്. ആറു മാസത്തേക്ക് 2094 രൂപയാകും. ഏറ്റവും ഉയര്‍ന്ന പാക്കെജായ മാസം 1249 രൂപയ്ക്ക് 5000 ജിബി 250 എംബിപിഎസ് വേഗതയില്‍ ലഭിക്കും. 399, 499, 599, 799 എന്നീ നിരക്കുകളിലും പ്ലാനുകള്‍ ലഭ്യമാണ്. 999 രൂപയ്ക്ക് ഒരു മാസത്തേക്ക് 5000 ജിബി 200 എംബിപിഎസ് സ്പീഡില്‍ ലഭിക്കും.

17412 സര്‍ക്കാര്‍ ഓഫിസുകളിലും 9000 വീടുകളിലുമാണ് ആദ്യം ഇന്‍റര്‍നെറ്റ് ലഭ്യമാക്കുന്നത്. കേരളത്തിലെ 75 ലക്ഷം കുടുംബങ്ങളിലും ഇന്‍റര്‍നെറ്റ് സേവനം നല്‍കാമെന്നാണ് കണക്കുകൂട്ടല്‍. ഇതില്‍ 20 ലക്ഷത്തോളം സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങള്‍ക്ക് സൗജന്യമായി കെ-ഫോണ്‍ വഴി ഇന്‍റര്‍നെറ്റ് ലഭിക്കും. മറ്റുള്ളവര്‍ക്ക് മിതമായ നിരക്കിലും വാണിജ്യ അടിസ്ഥാനത്തില്‍ സ്വകാര്യ സ്ഥാപനങ്ങള്‍ക്കും കെ-ഫോണ്‍ ഉപയോഗപ്പെടുത്താം. ആദ്യഘട്ടത്തില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന 14,000 വീടുകളിലും 30,000ത്തില്‍പ്പരം സര്‍ക്കാര്‍ സ്ഥാപനങ്ങളിലുമാകും കെ-ഫോണിന്‍റെ ഇന്‍റര്‍നെറ്റ് സേവനം ലഭ്യമാവുക.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ സമര്‍പ്പിച്ച പട്ടികയനുസരിച്ച് ആദ്യഘട്ടത്തില്‍ ഒരു നിയമസഭാ മണ്ഡലത്തിലെ 100 വീടുകള്‍ എന്ന നിലയിലാണ് കെ-ഫോണ്‍ കണക്‌ഷന്‍ നല്‍കുന്നത്. 18,000 സര്‍ക്കാര്‍ സ്ഥാപനങ്ങളിലും 9,000ല്‍പ്പരം വീടുകളിലും ഇന്‍റര്‍നെറ്റ് കണക്‌ഷന്‍ നല്‍കാനാവശ്യമായ സൗകര്യങ്ങള്‍ ഒരുക്കിക്കഴിഞ്ഞു. 17,412 സ്ഥാപനങ്ങളിലും 2,105 വീടുകളിലും നിലവില്‍ കെ-ഫോണ്‍ വഴി ഇന്‍ര്‍നെറ്റ് സേവനം നല്‍കുന്നുണ്ട്. കേരളത്തിലുടനീളം 40 ലക്ഷത്തോളം ഇന്‍റര്‍നെറ്റ് കണക്‌ഷനുകള്‍ നല്‍കാന്‍ പര്യാപ്തമായ ഐടി ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഇതിനോടകം കെ-ഫോണ്‍ സജ്ജീകരിച്ചിട്ടുണ്ട്.

20 എംബിപിഎസ് മുതലുള്ള വേഗതയില്‍ ഉപയോക്താക്കള്‍ക്ക് ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ ഉപയോഗിക്കാം. ആവശ്യാനുസരണം വേഗത വര്‍ധിപ്പിക്കാനും സാധിക്കും. കെ-ഫോണ്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി സാധാരണക്കാര്‍ക്ക് കെ-ഫോണ്‍ വരിക്കാരാകാന്‍ സാധിക്കും. പ്ലേസ്റ്റോറിലും ആപ്പ്‌സ്റ്റോറിലും ആപ്ലിക്കേഷന്‍ ലഭ്യമാണ്. സംശയങ്ങള്‍ ദൂരീകരിക്കാന്‍ എഫ്എക്യു സെക്‌ഷനും നിരക്കുകള്‍ മനസിലാക്കാന്‍ താരിഫ് സെക്‌ഷനും ആപ്പില്‍ ഒരുക്കിയിട്ടുണ്ട്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com