

തിരുവനന്തപുരം: കഠിനംകുളം സ്വദേശിനി ആതിരയെ കുത്തിക്കൊന്ന കേസിൽ പ്രതിയെ തിരിച്ചറിഞ്ഞു. ആതിരയുടെ ഇൻസ്റ്റഗ്രാം സുഹൃത്തായ എറണാകുളം ചെല്ലാനം സ്വദേശി ജോൺസണാണ് കൊലപാതകം നടത്തിയത്. ഇന്‍സ്റ്റഗ്രാമില്‍ റീലുകള്‍ ചെയ്യുന്ന ഫിസിയോ തെറാപ്പിസ്റ്റാണ് ജോണ്‍സണ്‍. കുടുംബത്തെ ഉപേക്ഷിച്ച് കൂടെ വരണമെന്ന ജോണ്‍സന്‍റെ ആവശ്യം ആതിര നിരസിച്ചതാണ് കൊലപാതകത്തിനു കാരണമായതെന്നാണ് പൊലീസിന്‍റെ നിഗമനം. ഇയാള്‍ക്കായി അന്വേഷണം തുടരുകയാണ്.
കഠിനംകുളം വടക്കേവിള പാടിക്കവിളാകം ഭരണിക്കാട് ഭഗവതി ക്ഷേത്രത്തിനു സമീപം താമസിക്കുന്ന വെഞ്ഞാറമൂട് സ്വദേശി ആതിര (30) ചൊവ്വാഴ്ചയാണ് കൊല്ലപ്പെട്ടത്. ഇരുവരും ഇന്‍സ്റ്റഗ്രാമില്‍ റീലുകള്‍ ചെയ്തിരുന്നു. അങ്ങനെയാണ് പരിചയപ്പെടുന്നതും സൗഹൃദത്തിലായതും. 3 വര്‍ഷം മുമ്പ് ഭാര്യയുമായി പിരിഞ്ഞശേഷം കൊല്ലത്തും കൊച്ചിയിലുമായി താമസിച്ചു വരികയായിരുന്നു പ്രതി.
യുവാവ് എല്ലാ മാസവും ആതിരയെ കാണാൻ കഠിനംകുളത്ത് എത്താറുണ്ടായിരുന്നു എന്നാണ് പൊലീസിന്‍റെ കണ്ടെത്തൽ. ഈ സമയങ്ങളിൽ യുവാവ് പെരുമാതുറയിലെ ലോഡ്ജ് മുറിയിലാണ് താമസിച്ചിരുന്നത്. ഇതിനിടെ സുഹൃത്തുമായുള്ള ബന്ധം ഭർത്താവും വീട്ടുകാരും അറിഞ്ഞതോടെ ആതിര ഈ ബന്ധത്തിൽ നിന്നും പിന്നോട്ടുപോയിരുന്നു.
കൊലയ്ക്ക് തക്കം പാര്‍ത്ത് പ്രതി ഒരാഴ്ചയോളം പെരുമാതുറയിലെ ലോഡ്ജില്‍ താമസിച്ചിരുന്നു. കൊലപാതകത്തിന് ശേഷം പ്രതികൊണ്ടുപോയ വീട്ടമ്മയുടെ സ്കൂട്ടർ നേരത്തെ റെയില്‍വേ സ്‌റ്റേഷന് സമീപത്തു നിന്ന് പൊലീസി നേരത്തെ കണ്ടെത്തിയിരുന്നു.