#എം.ബി. സന്തോഷ്
തിരുവനന്തപുരം: സംസ്ഥാനം നേരിടുന്ന കനത്ത സാമ്പത്തിക പ്രതിസന്ധിയ്ക്കിടയിലും നിലവിലുള്ള ക്ഷേമപദ്ധതികൾ തുടർന്നും, സ്വകാര്യ നിക്ഷേപത്തിന് വഴിതുറന്നും, സർക്കാരിന്റെ ആഭിമുഖ്യത്തിൽ ജനങ്ങളുടെ സഹകരണത്തോടെ വികസന പ്രവർത്തനങ്ങൾ പ്രഖ്യാപിച്ചും ധനമന്ത്രി കെ.എൻ, ബാലഗോപാൽ. ഇന്നലെ അദ്ദേഹം അവതരിപ്പിച്ച ബജറ്റിൽ 1,38,655 കോടി രൂപ വരവും 1,66,501 കോടി രൂപ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റിന്റെ കമ്മി 27,846 കോടി രൂപ. ഇത് സംസ്ഥാനത്തിന്റെ ആഭ്യന്തര ഉല്പാദനത്തിന്റെ 2.12 ശതമാനമാണ്.
സംസ്ഥാനത്ത് സൂര്യോദയ സമ്പദ്ഘടനയാണെന്ന് ധനമന്ത്രി അവകാശപ്പെട്ടു. എന്നാൽ, ബജറ്റില്‍ രാഷ്ട്രീയ പ്രഖ്യാപനങ്ങളും രാഷ്ട്രീയ വിമര്‍ശനങ്ങളും മാത്രമാണുളളതെന്ന് പ്രതിപക്ഷം.
ക്ഷേമ പെന്ഷന് വര്‍ധനയില്ല, കൃത്യമായി കൊടുക്കാനുള്ള നടപടി സ്വീകരിക്കും. സര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ കുടിശികയിൽ ഒരു ഗഡു ഏപ്രിലിൽ നൽകും. പങ്കാളിത്ത പെൻഷന് പകരം പുതിയ അഷ്വേർഡ് പെൻഷൻ പദ്ധതി. ജീവനക്കാർക്ക് വിരമിച്ചതിനുശേഷം മാസം തോറും നിശ്ചിത തുക ലഭ്യമാവുന്ന പുതിയ പദ്ധതി "ആന്വിറ്റി' നടപ്പാക്കും.
അടുത്ത വർഷം മാർച്ച് 31നകം ലൈഫ് വീടുകൾ 5 ലക്ഷം, വകയിരുത്തിയത് 1132 കോടി. കുടുംബശ്രീക്ക് 262 കോടി. അങ്കണവാടി ജീവനക്കാര്‍ക്കായി 2 ലക്ഷം രൂപയുടെ പ്രത്യേക ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതി. പൊതുവിദ്യാഭ്യാസ- ആരോഗ്യ സുരക്ഷാ ഫണ്ടുകൾ സ്വരൂപിക്കാനുള്ള പദ്ധതിയിലൂടെ ഈ മേഖലകളിൽ ജനങ്ങളിൽനിന്ന് സംഭാവന സ്വീകരിച്ചുള്ള വികസന പ്രവർത്തനങ്ങളാണ് ലക്ഷ്യമിടുന്നത്. കേന്ദ്ര അവഗണന തുടർന്നാൽ "പ്ലാൻ ബി'യെക്കുറിച്ച് ആലോചിക്കേണ്ടി വരുമെന്നും ധനമന്ത്രി.
3 ലക്ഷം കോടിയുടെ നിക്ഷേപം അടുത്ത 3 വർഷത്തിനുള്ളിൽ ലക്ഷ്യമിടുന്നു. മെഡിക്കൽ,റോബോട്ടിക് ഹബ്ബാക്കി കേരളത്തെ മാറ്റും. എഐ കോണ്‍ക്ലേവ് സംഘടിപ്പിക്കും.
റബറിന്റെ താങ്ങുവില 170 രൂപയിൽ നിന്ന് 180 ആവും. മാന്ദ്യ വിരുദ്ധ ഇടപെടലിന്റെ ഭാഗമായി റോഡ്, കെട്ടിടങ്ങൾ എന്നിവയിലൂടെ നിർമാണ മേഖലയിലേയ്ക്ക് പണമൊഴുക്കിന് പദ്ധതി. രണ്ടുവർഷത്തിനുള്ളിൽ ലൈഫിൽ മാത്രം 10,000 കോടി.
വിഴിഞ്ഞം തുറമുഖ വികസനത്തിന് ചൈനീസ് മോഡൽ. ടൗണ്‍ഷിപ്പുകള്‍, റസിഡന്‍ഷ്യല്‍ ഏരിയകള്‍, വ്യവസായ കേന്ദ്രങ്ങള്‍, സംഭരണ ശാലകള്‍, വിനോദ കേന്ദ്രങ്ങള്‍ തുടങ്ങി വിപുലവും സമഗ്രവുമായ ഒരു ഹബ്ബാക്കി വിഴിഞ്ഞത്തെ മാറ്റും.
ആഗോള നിക്ഷേപക സംഗമം നടത്തും. കെ റെയ്ൽ, തിരുവനന്തപുരം, കോഴിക്കോട് മെട്രൊ റെയ്ൽ പദ്ധതികളുമായി മുന്നോട്ടു പോകുമെന്നും പ്രഖ്യാപനം.
ഗാൽവനേജ് ഫീസിനത്തിൽ വർധനയെങ്കിലും മദ്യവില കൂടില്ല. കോടതി നിരക്കുകള്‍ വര്‍ധിപ്പിച്ചു. അപ്പീലുകള്‍ക്കും കോര്‍ട്ട് ഫീസ് സ്റ്റാമ്പുകള്‍ക്കും നിരക്ക് കൂട്ടി. ടൂറിസ്റ്റ് ബസ്സുകളുടെ നികുതി കുറച്ചു.
"ഭാരതമെന്ന പേര് കേട്ടാല്‍ അഭിമാനപൂരിതമാകണം അന്തഃരംഗം, കേരളമെന്ന് കേട്ടാലോ തിളയ്ക്കണം ചോര നമുക്കു ഞരമ്പുകളില്‍' എന്ന വള്ളത്തോളിന്റെ വരികൾ ഉദ്ധരിച്ചാണ് കെ.എൻ. ബാലഗോപാൽ ബജറ്റ് പ്രസംഗം അവസാനിപ്പിച്ചത്.
മറ്റ് പ്രഖ്യാപനങ്ങൾ
പട്ടികജാതി ഉപപദ്ധതിക്ക് 2,974.4 കോടി
പട്ടികവർഗക്കാർക്ക് 859.5 കോടി
മറ്റ് പിന്നാക്ക വിഭാഗത്തിന് 167 കോടി
ന്യൂനപക്ഷ ക്ഷേമത്തിന് 73.63 കോടി
മുന്നാക്ക വിഭാഗക്ഷേമത്തിന് 35 കോടി
കെ എസ് എഫ് ഇക്ക് പുതിയ 50 ശാഖ
ഡിജിറ്റൽ യൂണിവേഴ്സിറ്റിയിൽ പിജി കഴിഞ്ഞാൽ ഓക്സ്ഫഡിൽ പിഎച്ച്ഡി
കെഎസ് ആർടിസിക്ക് 1,120.54 കോടി
സൗരോർജത്തിലൂടെ 1,000 മെഗാവാട്ട്
കൊച്ചി മറൈൻഡ്രൈവിൽ 2,150 കോടിയുടെ വാണിജ്യ സമുച്ചയം
കാസർഗോഡ്, ഇടുക്കി,വയനാട് പാക്കെജുകൾക്ക് 75 കോടി വീതം
തദ്ദേശ സ്വയംഭരണ പദ്ധതിവിഹിതം 29.09 ശതമാനമായി ഉയർത്തി
ബജറ്റ് ഒറ്റനോട്ടത്തിൽ
(രൂപ കോടിയിൽ)
റവന്യൂ വരവ് 1,38,655.16
റവന്യൂ ചെലവ് 1,66,501.21
റവന്യൂ കമ്മി (-) 27,846.05
മൂലധന ചെലവ് (തനി) (-) 15,596.92
വായ്പകളും മുൻകൂറുകളും (തനി) (-) 1,086
പൊതുകടം (തനി) 35,988.28
പൊതു കണക്ക് (തനി) 8,500
ആകെ കമ്മി (-) 40.69
വർഷാരംഭ രൊക്ക ബാക്കി 119.75
വർഷാന്ത്യ രൊക്ക ബാക്കി 79.06
ഇപ്പോൾ പ്രഖ്യാപിച്ച അധിക ചെലവ് (-) 1,420
അധിക വിഭവസമാഹരണം 1,067
വർഷാന്ത്യ രൊക്ക ബാക്കി (-) 273.94