സംസ്ഥാനത്തെ ആദ്യ ഗ്ലാസ് ബ്രിഡ്ജ് ആക്കുളത്ത്

കഴിഞ്ഞ നവംബറിലാണ് ആക്കുളം സാഹസിക വിനോദ സഞ്ചാര പദ്ധതിയുടെ ഒന്നാം ഘട്ടം ഉദ്ഘാടനം ചെയ്തത്.
ടൂറിസം വകുപ്പിന് കീഴിൽ സംസ്ഥാനത്ത് ആദ്യമായി ആക്കുളത്ത് നിർമിക്കുന്ന ഗ്ലാസ് ബ്രിഡ്ജിന്‍റെ മാതൃക.
ടൂറിസം വകുപ്പിന് കീഴിൽ സംസ്ഥാനത്ത് ആദ്യമായി ആക്കുളത്ത് നിർമിക്കുന്ന ഗ്ലാസ് ബ്രിഡ്ജിന്‍റെ മാതൃക.

തിരുവനന്തപുരം: ടൂറിസം വകുപ്പിന് കീഴിൽ സംസ്ഥാനത്ത് ആദ്യമായി ഗ്ലാസ് ബ്രിഡ്ജ് വരുന്നു. തിരുവനന്തപുരം ജില്ലയിലെ സാഹസിക വിനോദ സഞ്ചാര കേന്ദ്രമായ ആക്കുളം ടൂറിസ്റ്റ് വില്ലേജിലാണിതെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അറിയിച്ചു. ഇതിന്‍റെ പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു.

കഴിഞ്ഞ നവംബറിലാണ് ആക്കുളം സാഹസിക വിനോദ സഞ്ചാര പദ്ധതിയുടെ ഒന്നാം ഘട്ടം ഉദ്ഘാടനം ചെയ്തത്. ഇപ്പോൾ തിരുവനന്തപുരത്ത് എത്തുന്ന സഞ്ചാരികളുടെ പ്രധാന ഇടമായി ആക്കുളം മാറിക്കഴിഞ്ഞു. 6 മാസത്തിനുള്ളിൽ തന്നെ ടൂറിസ്റ്റ് വില്ലെജിൽ ഒന്നേകാൽ ലക്ഷത്തോളം സഞ്ചാരികൾ സന്ദർശിക്കുകയും ഒരു കോടിയിലേറെ രൂപ വരുമാനം ഉണ്ടാവുകയും ചെയ്തതായി മന്ത്രി പറഞ്ഞു.

സാഹസിക വിനോദ സഞ്ചാര പദ്ധതിയുടെ രണ്ടാം ഘട്ട പദ്ധതികളുടെ ഭാഗമായാണ് ഗ്ലാസ് ബ്രിഡ്ജ് വരുന്നത്. അതോടൊപ്പം ടോയ് ട്രെയിൻ സർവീസ്, വെർച്വൽ റിയാലിറ്റി സോൺ, പെറ്റ്സ് പാർക്ക്, മഡ് റെയ്സ് കോഴ്സ് എന്നിവയും ആരംഭിക്കും. ആക്കുളത്തിന്‍റെ നടത്തിപ്പും പരിപാലനവുംജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും യുവജന സഹകരണ സ്ഥാപനമായ വട്ടിയൂർക്കാവ് യൂത്ത് ബ്രിഗേഡ് എന്‍റർപ്രണേർസ് കോഒപ്പറേറ്റീവ് സൊസൈറ്റിയും സംയുക്തമായാണ്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com