തിരുവനന്തപുരം: തിരുവനന്തപുരത്ത് കേരള സർവകലാശാല കലോത്സവത്തിനിടെ സംഘർഷം. എസ്എഫ്ഐ പ്രവർത്തകർ മർദിച്ചെന്ന് ആരോപിച്ച് പ്രധാന വേദിയിലേക്ക് കെഎസ്‌യു പ്രവർത്തകർ തള്ളിക്കയറി. തുടർന്ന് കെഎസ്‌യു -എസ്എഫ്ഐ പ്രവർത്തകർ തമ്മിൽ സെനറ്റ് ഹാളിൽ വാക്കേറ്റമുണ്ടായി.
ഇരുവരും തമ്മിൽ സംഘർഷമുടലെടുത്തതോടെ പൊലീസെത്തി പ്രവർത്തകരെ അറസ്റ്റു ചെയ്തു നീക്കി. വേദിയിലേക്ക് തള്ളിക്കയറാൻ ശ്രമിച്ച കെഎസ്‌യു പ്രവർത്തകരെ പുറത്താക്കി പൊലീസ് വാതിലടച്ചു. പ്രവർത്തകർ വാതിലിനു മുന്നിൽ കുത്തിയിരുന്ന പ്രതിഷേധിച്ചു. എസ്എഫ്ഐയ്ക്ക് യൂണിയന്‍ നഷ്ടമായ കോളജുകളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്കെതിരെ വ്യാപക അക്രമം അഴിച്ചുവിടുന്നുവെന്ന് കെഎസ്‌യു പ്രവർത്തകർ ആരോപിക്കുന്നു. ഇതിനിടെ മല്‍സരം മുടങ്ങിയതില്‍ പ്രതിഷേധവുമായി മല്‍സരാര്‍ഥികളും രംഗത്തെത്തി.