
ന്യൂഡൽഹി: ജിഎസ്ടി പരിഷ്കരണം മൂലം കേരളത്തിന് 8,000 മുതൽ 1,0000 കോടി രൂപയുടെ വരെ വാർഷിക നഷ്ടമുണ്ടാകുമെന്നു ധനമന്ത്രി കെ.എൻ. ബാലഗോപാൽ. ജിഎസ്ടി പരിഷ്കരണത്തെ പിന്തുണയ്ക്കുന്നു.
എന്നാൽ, സംസ്ഥാനങ്ങളെ കേന്ദ്രം പിന്തുണയ്ക്കണം. കമ്പനികൾ ഉത്പന്നങ്ങൾക്ക് വില ഉയർത്തി ജിഎസ്ടിയിലെ ലാഭം സാധാരണക്കാർക്ക് ലഭിക്കുന്നത് തടയാൻ സാധ്യതയുണ്ടെന്നും ബാലഗോപാൽ പറഞ്ഞു.