സംഘർഷത്തിനു പിന്നാലെ കൊടി സുനിക്ക് ജയിൽ മാറ്റം

ഉത്തരമേഖലാ ജയില്‍ ഡിഐജിയുടെ കീഴിലാണ് തവനൂര്‍ ജയില്‍
കൊടി സുനി
കൊടി സുനി

തൃശൂര്‍: ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ മുഖ്യപ്രതി കൊടി സുനിയെ ജയില്‍ മാറ്റി. വിയ്യൂര്‍ അതീവ സുരക്ഷാ ജയിലില്‍ നിന്ന് ഇന്നലെ രാവിലെയാണു സുനിയെ തവനൂരിലേക്ക് മാറ്റിപ്പാര്‍പ്പിച്ചത്. ഉത്തരമേഖലാ ജയില്‍ ഡിഐജിയുടെ കീഴിലാണ് തവനൂര്‍ ജയില്‍.

കഴിഞ്ഞ ഞായറാഴ്ച ഉച്ചയ്ക്കുണ്ടായ സംഘര്‍ഷത്തില്‍ കൊടി സുനി ജയില്‍ അധികൃതരെ അക്രമിച്ചിരുന്നു. രണ്ടു സംഘങ്ങളായി നടത്തിയ ഏറ്റുമുട്ടലില്‍ സുനിക്കും പരുക്കേറ്റു. തുടര്‍ന്ന് ഇയാളെ തൃശൂര്‍ മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. സംഭവത്തില്‍ സുനിയടക്കം പത്തു തടവുകാരുടെ പേരില്‍ വിയ്യൂര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ജയില്‍ ജീവനക്കാരെ വധിക്കാന്‍ ശ്രമിച്ചതിനും പൊതുമുതല്‍ നശിപ്പിച്ചതിനുമാണ് വിയ്യൂര്‍ പൊലീസ് കേസെടുത്തത്. കൊടി സുനി അഞ്ചാം പ്രതിയാണ്.

കൊടിസുനിയുടെ സുഹൃത്ത് രഞ്ജിത്താണ് ഒന്നാം പ്രതി. സാജു, മിബുരാജ്, അരുണ്‍, താജുദ്ദീന്‍, ചിഞ്ചു മാത്യു, ജറോം, ഷഫീഖ്, ജോമോന്‍ എന്നിരാണ് മറ്റു പ്രതികള്‍. പ്രതികള്‍ ജയിലില്‍ കലാപത്തിന് ശ്രമിച്ചതായും എഫ്ഐആറില്‍ പറയുന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com