കോഴിക്കോട്: കോഴിക്കോട് ആനി ഹാൾ റോഡിലെ ജയലക്ഷ്മി വസ്ത്രശാലയിലുണ്ടായ തീപിടുത്തത്തിൽ ദൂരുഹതയുണ്ടെന്ന് മേയർ ബീന ഫിലിപ്പ്. കെട്ടിടത്തിനു അകത്തേക്കു കയറാൻ കഴിയാത്തതിനെത്തുടർന്നാണ് തീയണയ്ക്കാൻ വൈകിയതെന്ന് ജില്ലാ ഫയർ ഓഫീസർ അഷറഫ് അഅലി പറഞ്ഞു.
അതേസമയം തീപിടുത്തത്തിൽ ദുരൂഹതയുണ്ടെന്ന മേയറുടെ ആരോപണം ജീവനക്കാർ തള്ളി. കട അടച്ചശേഷം ആരും അകത്തില്ലെന്ന് ഉറപ്പു വരുത്തിയിരുന്നു. മേയർ ദുരൂഹത ആരോപിച്ചതിന്‍റെ കാരണം അറിയില്ലെന്നും ജയലക്ഷ്മി സിൽക്സ് മാനേജർ പറഞ്ഞു.