

എ. പത്മകുമാർ
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് എ. പത്മകുമാറിന്‍റെ റിമാൻഡ് കാലാവധി നീട്ടി. 14 ദിവസത്തേക്കാണ് റിമാൻഡ് കാലാവധി നീട്ടിയിരിക്കുന്നത്. പത്മകുമാറിന്‍റെ ജാമ‍്യാപേക്ഷയിൽ ജനുവരി ഏഴിന് കോടതി വിധി പറയും.
ശബരിമലയിലെ ദ്വാരപാലക ശിൽപ്പത്തിലെ സ്വർണപ്പാളിയും കട്ടിളപ്പാളിയും അറ്റകുറ്റപ്പണിക്കായി കൊണ്ടു പോകുന്ന സമയത്ത് പത്മകുമാറായിരുന്നു ദേവസ്വം പ്രസിഡന്‍റ്. കേസിലെ മുഖ‍്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയെ സഹായിക്കാൻ പത്മകുമാർ നിർബന്ധിച്ചിരുന്നതായി ദേവസ്വം ജീവനക്കാർ എസ്ഐടിക്ക് മൊഴി നൽകിയിരുന്നു.
അതേസമയം, ഉണ്ണികൃഷ്ണനൻ പോറ്റിയെയും സ്വർണ വ‍്യാപാരി ഗോവർധനെയും പ്രത‍്യേക അന്വേഷണ സംഘം കസ്റ്റഡിയിൽ ആവശ‍്യപ്പെട്ടിട്ടുണ്ട്.