''ഞാനിപ്പോഴും യുവാവാണെന്നാണ് മന്ത്രി പറയുന്നത്, സത്യത്തിൽ വയസ് പത്തു തൊണ്ണൂറായി'': മമ്മൂട്ടി

''ഈ പരിപാടിക്കു പറ്റിയ യോഗ്യനായ ആള് നിങ്ങളാണെന്ന് മന്ത്രി നിർബന്ധിച്ച് പറഞ്ഞു''
Mammootty
Mammootty

കൊല്ലം: സ്‌കൂൾ കലോത്സവത്തിന്‍റെ സമാപനദിവസം ക്ഷണിച്ചപ്പോൾ യുവജനങ്ങൾക്കിടയിൽ തന്നെപ്പോലെ ഒരാൾക്ക് എന്തുകാര്യമെന്ന് ആലോചിച്ചുവെന്ന് മുഖ്യാതിഥിയായ നടൻ മമ്മൂട്ടി. ''ഈ പരിപാടിക്കു പറ്റിയ യോഗ്യനായ ആള് നിങ്ങളാണെന്ന് മന്ത്രി നിർബന്ധിച്ച് പറഞ്ഞു. താനിപ്പോഴും യുവാവാണെന്നാണ് അദ്ദേഹം കണ്ടുപിടിച്ചത്. എന്നാൽ കാഴ്ചയിൽ മാത്രമേ അതുള്ളൂ, വയസ് പത്ത് തൊണ്ണൂറായേ '' മമ്മൂട്ടി പറഞ്ഞത് വേദിയിൽ ചിരിയുണത്തി.

ചടങ്ങിലേക്ക് വരാൻ തീരുമാനിച്ചതിന് പിന്നാലെ ഒരു വിഡിയൊ ക്ലിപ്പ് കണ്ടിരുന്നു. മമ്മൂട്ടി എന്ത് വേഷം ധരിച്ചാകും ചടങ്ങിന് വരുന്നത് എന്നത് സംബന്ധിച്ചായിരുന്നു ആ വിഡിയൊ. അതിനുമുൻപ് പാന്‍റ്സും ഷർട്ടും വേണമെങ്കിൽ ഒരു കൂളിങ് ഗ്ളാസും വയ്ക്കാം എന്ന നിലയിൽ എല്ലാാം തയാറാക്കി വച്ചിരുന്നു. ചടങ്ങിലേക്ക് യുവാവായി വരണമല്ലോ. എന്നാൽ, അപ്പോഴാണ് വിഡിയൊ കാണുന്നത്. ഒരു മുണ്ടും വെള്ള ഷർട്ടും ധരിച്ചാണ് എന്നെ എല്ലാവരും പ്രതീക്ഷിക്കുന്നതെന്ന് അതിൽ നിന്ന് മനസിലായി.എല്ലാവരുടെയും പ്രതീക്ഷക്കൊത്ത് അണിഞ്ഞൊരുങ്ങാൻ മാത്രമേ എനിക്ക് സാധിച്ചുള്ളെന്നും താരം പറഞ്ഞു

Trending

No stories found.

Latest News

No stories found.