മാനന്തവാടി ജീപ്പ് അപകടം: മരണപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് 10 ലക്ഷം രൂപ ധനസഹായം

അപകടത്തിൽ 9 പേർ മരിക്കുകയും 5 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു
കൊക്കയിലേക്ക് മറിഞ്ഞു കിടക്കുന്ന ജീപ്പ്
കൊക്കയിലേക്ക് മറിഞ്ഞു കിടക്കുന്ന ജീപ്പ്

വയനാട്: മാനന്തവാടിയിൽ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞ് 9 പേർ മരിച്ച സംഭവത്തിൽ കുടുംബാംഗങ്ങൾക്കും ഗുരുതരമായി പരിക്കേറ്റ 5 പേർ‌ക്കും മുഖ്യമന്ത്രിയുടെ ദുരുതാശ്വാസ നിധിയിൽ നിന്ന് ധനസഹായം പ്രഖ്യാപിച്ച് സർക്കാർ. മരണപ്പെട്ടവർക്ക് 10 ലക്ഷം രൂപയും ഗുരുതരമായി പരിക്കേറ്റ 3 ലക്ഷം രൂപയുമാണ് അനുവദിക്കുക. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലായിരുന്നു തീരുമാനം.

മാനന്തവാടി തലപ്പുഴയിൽ ഓഗസ്റ്റ് 25ന് വൈകീട്ട് നാലരയോടെയാണ് തേയില എസ്റ്റേറ്റിലെ തൊഴിലാളികളുമായി പോവുകയായിരുന്ന ജീപ്പ് അപകടത്തിൽപ്പെട്ടത്. കണ്ണോത്ത് മലയ്ക്കു സമീപം വളവും ഇറക്കവുമുള്ള റോഡിലാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ടു 25 മീറ്റർ താഴ്ചയിലേക്ക മറഞ്ഞ ജീപ്പ് അരുവിയിലെ കല്ലുകളിലേക്ക് മറിഞ്ഞു വീണതാണ് അപകടം ഗുരുതരമാക്കിയത്. 13 പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. 9 പേർ മരിക്കുകയും ഡ്രൈവർ ഉൾപ്പടെ 5 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടത്തിന് ഇടയാക്കിയതെന്ന് ഡ്രൈവര്‍ മണി പറഞ്ഞു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com