മാത്യു കുഴൽനാടന് തിരിച്ചടി; റിസോർട്ട് ഭൂമിയിലെ സർക്കാർ പുറമ്പോക്ക് ഏറ്റെടുക്കാൻ കലക്‌ടറുടെ അനുമതി

മാത്യു കുഴൽനാടന് ചിന്നക്കാലിൽ അധിക ഭൂമിയുണ്ടെന്ന വിജിലൻസിന്‍റെ കണ്ടെത്തൽ റവന്യു വകുപ്പ് ശരിവച്ചിരുന്നു
Mathew Kuzhalnadan
Mathew Kuzhalnadan

ഇടുക്കി: മാത്യു കുഴൽനാടന്‍റെ റിസോർട്ട് ഭൂമിയിലെ 50 സെന്‍റ് സർക്കാർ പുറംമ്പോക്ക് ഏറ്റെടുക്കാൻ കലക്‌ടറുടെ അനുമതി. കയ്യേറ്റം ചൂണ്ടിക്കാട്ടിയുള്ള ലാൻഡ് റവന്യു തഹസിൽദാരുടെ റിപ്പോർട്ടിനു പിന്നാലെയാണ് കലക്‌ടറുടെ നടപടി. വില്ലേജ് ഓഫീസറുടെ റിപ്പോർട്ട് വാങ്ങിയ ശേഷം കൈയേറ്റം ഒഴിപ്പിക്കൽ നടപടി ആരംഭിക്കും.

മാത്യു കുഴൽനാടന് ചിന്നക്കാലിൽ അധിക ഭൂമിയുണ്ടെന്ന വിജിലൻസിന്‍റെ കണ്ടെത്തൽ റവന്യു വകുപ്പ് ശരിവച്ചിരുന്നു. ഇത് സംബന്ധിച്ച് ഉടുമ്പൻചോല ലാൻഡ് റവന്യു തഹസിൽദാർ ഇടുക്കി ജില്ലാ കലക്‌ടർക്ക് റിപ്പോർട്ടും സമർപ്പിച്ചു.വില്ലേജ് സർവേയർ സ്ഥലം അളന്ന ഘട്ടത്തിലാണ് സർക്കാർ ഭൂമി കണ്ടെത്തിയത്.സർക്കാർ ഭൂമി കണ്ടെത്തിയത് വില്ലേജ് സർവേയർ സ്ഥലം അളന്ന ഘട്ടത്തിൽ.

50 സെന്‍റ് പുറമ്പോക്കു കയ്യേറി എംഎൽഎ മതിൽ നിർമിച്ചെന്നും ഭൂമി റജിസ്‌ട്രേഷനിലും പോക്കുവരവിലും ക്രമക്കേട് നടത്തിയെന്നും സ്ഥലം വാങ്ങുമ്പോൾ ഉണ്ടായിരുന്ന 1000 ചതുരശ്രയടി കെട്ടിടത്തിന്‍റെ കാര്യം മറച്ചുവച്ച് നികുതി വെട്ടിപ്പ് നടത്തിയെന്നുമാണ് വിജിലൻസ് കണ്ടെത്തൽ. ഈ സ്ഥലത്തിൽ മിച്ചഭൂമിയുള്ള വിവരം മറച്ചുവച്ചാണ് സ്ഥലം രജിസ്റ്റർ ചെയ്തിരുന്നത്. 2008 ലെ മിച്ചഭൂമി കേസിൽ ഉൾപ്പെട്ട സ്ഥലത്താണ് മാത്യു കുഴൽനാടന്‍റെ റിസോർട്ട് സ്ഥിതിചെയ്യുന്നത്. ഈ സ്ഥലം വിൽപന നടത്താനാകില്ല.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com