തിരുവനന്തപുരം: എറണാകുളം മഹാരാജാസ് കോളെജിൽ ഒരു വിദ്യാർഥിക്ക് കുത്തേറ്റതുൾപ്പെടെ, വിദ്യാർഥികൾക്കും ഒരു അധ്യാപകനും നേർക്കുണ്ടായ അക്രമസംഭവങ്ങളെ ഉന്നതവിദ്യാഭ്യാസ വകുപ്പ് വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്ന് മന്ത്രി ഡോ. ആർ. ബിന്ദു.
ഭാവിയിൽ ഇത്തരം സംഘർഷ സാഹചര്യം ഉരുത്തിരിയാൻ ഇടവരുന്നത് ഒഴിവാക്കാൻ കോളെജ് അധികൃതർക്ക് നിർദേശം നൽകിയിട്ടുണ്ട്. തിങ്കളാഴ്ച രക്ഷാകർതൃ സമിതി യോഗവും ബുധനാഴ്ച വിദ്യാർഥി സർവകക്ഷി യോഗവും ചേർന്ന ശേഷം എത്രയും വേഗം കോളെജ് തുറന്നു പ്രവർത്തിപ്പിക്കും.
ക്ലാസുകൾ നഷ്ടപ്പെടാതിരിക്കാൻ ഈ ദിവസങ്ങളിൽ ഓൺലൈൻ ക്ലാസുകൾ തുടരാൻ ക്രമീകരണം ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി ബിന്ദു അറിയിച്ചു.