

തിരുവനന്തപുരം: എമ്പുരാൻ സിനിമയ്ക്ക് പിന്തുണയുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ആവിഷ്കാര സ്വാതന്ത്യം എന്നാൽ തങ്ങൾക്ക് അനുകൂലമായി സൃഷ്ടിക്കപ്പെടുന്ന നിർമിതികൾക്കുളള സ്വാതന്ത്ര്യമാണെന്നാണ് സംഘ പരിവാർ കരുതുന്നത്. സംഘപരിവാറിന് ചരിത്രത്തെക്കുറിച്ച് കാര്യമായ അറിവില്ലെന്നും സതീശൻ.
മാത്രമല്ല, ചരിത്രത്തെ വളച്ചൊടിച്ചാണ് ശീലമെന്നും സതീശൻ കൂട്ടിച്ചേർത്തു. വികലമായ അത്തരം സൃഷ്ടികളെ ആഘോഷിക്കുകയെന്നതാണ് അവരുടെ അജണ്ട. സിനിമ ഒരു കൂട്ടം കലാകാരൻമാരുടെ സൃഷ്ടിയാണ്.
ഭീഷണിപ്പെടുത്തിയും സമൂഹ മാധ്യമങ്ങളിലൂടെ അവഹേളിച്ചും അപമാനിച്ചും ഒരു കലാസൃഷ്ടയുടെ ഉള്ളടക്കത്തെ തിരുത്തിക്കുന്നത് വിജയമല്ലെന്ന് അദ്ദേഹം പറഞ്ഞു. അത് സമൂലമായ പരാജയത്തിന്‍റെയും ഭീരുത്വത്തിന്‍റെയും ലക്ഷണമാണ്.
എത്ര മൂടിവയ്ക്കാൻ ശ്രമിച്ചാലും ചരിത്ര സത്യങ്ങൾ തെളിഞ്ഞുതന്നെ നിൽക്കുമെന്നതും മറക്കരുതെന്നും സതീശൻ പറഞ്ഞു.