"എനിക്ക് ഒറ്റ തന്തയെ ഉള്ളൂ, അത് മോദിയാണ്"; ബിജെപിയിൽ തുടരുമെന്ന് പി.സി. ജോർജ്

"ഞാന്‍ ബിജെപിയില്‍ ചേര്‍ന്നത് വെറുതെയല്ല. എന്‍റെ ജീവന്‍ രക്ഷിക്കാന്‍ വന്നത് ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകരാണ്"
pc george says no issue of leaving bjp arises
പി.സി. ജോർജ്
Updated on

കോട്ടയം: ബിജെപിയില്‍ വെറുതെ ചേര്‍ന്നതല്ലെന്നും പാര്‍ട്ടി മാറില്ലെന്നും ബിജെപി നേതാവ് പി.സി. ജോര്‍ജ്. തന്‍റെ ജീവന്‍ രക്ഷിക്കാന്‍ വന്നത് ആര്‍എസ്എസ് പ്രവർത്തകരും ബിജെപി പ്രവർത്തകരുമാണെന്നും ആ സ്‌നേഹം കൊണ്ടാണ് ബിജെപിയില്‍ ചേര്‍ന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

"എനിക്ക് ഒറ്റ തന്തയേ ഉള്ളൂ. അത് ബഹുമാനപ്പെട്ട നരേന്ദ്രമോദി തന്നെയാണ്. അതുകൊണ്ട് തന്നെ പാര്‍ട്ടി മാറുന്ന പ്രശ്‌നമില്ല. പിന്നെ ഞാന്‍ ബിജെപിയില്‍ ചേര്‍ന്നത് വെറുതെ ചേര്‍ന്നതല്ല. എന്‍റെ ജീവന്‍ രക്ഷിക്കാന്‍ വന്നത് ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകരാണ്. തീവ്രവാദികള്‍ എന്നെ കൊല്ലാന്‍ വേണ്ടി വന്നപ്പോള്‍, രണ്ടുപ്രാവശ്യം ഈ ആര്‍എസ്എസിന്‍റെയും ബിജെപിയുടേയും പ്രവര്‍ത്തകരാണ് എന്നെ രക്ഷിച്ചത്. എന്നെ രക്ഷിച്ചതിനുള്ള സ്‌നേഹം കൊണ്ടാണ് ഞാന്‍ ബിജെപിയില്‍ ചേര്‍ന്നത്. ഇനി പാര്‍ട്ടി മാറുന്ന പ്രശ്‌നം ഉദിക്കുന്നില്ല.' അദ്ദേഹം പറഞ്ഞു.

pc george says no issue of leaving bjp arises
പാർട്ടി തന്ന 4.5കോടിക്ക് കാറ് വാങ്ങി, എന്‍റെ പ്രാക്ക് അവർക്കുണ്ടാവും; ബിജെപി തെരഞ്ഞെടുപ്പ് ഫണ്ട് വെട്ടിച്ചെന്ന് പി.സി. ജോർജ്

അതേസമയം, ബിജെപിയെ വെട്ടിലാക്കിയ തെരഞ്ഞെടുപ്പ് പണ്ട് വെട്ടിപ്പിൽ പി.സി ജോർജ് മലക്കം മറിഞ്ഞു. ഒരാള്‍ക്കെങ്കിലും താന്‍ നയാപൈസ കൊടുത്തതായി തെളിഞ്ഞാല്‍ താന്‍ ആത്മഹത്യ ചെയ്യുമെന്നായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. പൂഞ്ഞാറിൽ തെരഞ്ഞെടുപ്പ് സമയത്ത് ബിജെപി 4.5 കോടി രൂപ നൽകിയെന്നും എന്നാലത് പലരും തട്ടിയെടുത്തെന്നുമായിരുന്നു പിസിയുടെ ആരോപണം.

logo
Metro Vaartha
www.metrovaartha.com