

പീച്ചി പൊലീസ് സ്റ്റേഷൻ മർദനം; സിഐ രതീഷിന് കാരണം കാണിക്കൽ നോട്ടീസ്
തൃശൂർ: പീച്ചിയിലെ പൊലീസ് സ്റ്റേഷൻ മർദനത്തിൽ എസ്എച്ച്ഒ പി.എം. രതീഷിന് സസ്പെൻഷൻ. ദക്ഷിണ മേഖലാ ഐജിയാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്.
അഡീഷണൽ എസ്പിയായ ശശിധരന്‍റെ അന്വേഷണത്തിൽ രതീഷ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. രതീഷ് പീച്ചി എസ്ഐ ആയിരുന്ന സമയത്തായിരുന്നു വിഷയത്തിനാസ്പദമായ സംഭവം നടന്നത്. നിലവിൽ കടവന്ത്ര പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒയാണ് രതീഷ്. 2023ലായിരുന്നു ലാലീസ് ഹോട്ടലിലെ മാനേജറായ ഔസേപ്പിനെയും മകനെയും എസ്ഐ രതീഷ് മർദിച്ചത്.