വിദ്യാര്‍ഥികൾക്ക് പേ വിഷബാധ പ്രതിരോധം: മാര്‍ഗരേഖ പുറത്തിറക്കി

13ന് സ്‌കൂളുകളില്‍ സ്‌പെഷ്യല്‍ അസംബ്ലി
Prevention of rabis in students Guidelines released
വിദ്യാര്‍ഥികൾക്ക് പേ വിഷബാധ പ്രതിരോധം: മാര്‍ഗരേഖ പുറത്തിറക്കിstray dog

തിരുവനന്തപുരം: വിദ്യാര്‍ഥികളില്‍ പേവിഷബാധ പ്രതിരോധ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് പൊതുവിദ്യാഭ്യാസ വകുപ്പ് മാര്‍ഗരേഖ പുറത്തിറക്കി. സ്‌കൂള്‍ കോംപൗണ്ടില്‍ തെരുവുനായ്ക്കള്‍ പെരുകാനുള്ളതും തങ്ങാനുള്ളതുമായ സാഹചര്യമൊഴിവാക്കണം. പേ വിഷബാധ സംബന്ധിച്ചും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ചും വിദ്യാര്‍ഥികളില്‍ ബോധവത്ക്കരണം നടത്തണമെന്നും മാര്‍ഗരേഖയില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് നിര്‍ദേശിച്ചു. മൃഗങ്ങളുടെ കടി, മാന്തല്‍, പോറല്‍ എന്നിവയിലൂടെ ശരീരത്തില്‍ മുറിവു സംഭവിച്ചാല്‍ അധ്യാപകരെയോ രക്ഷിതാക്കളെയോ ഉടനടി വിവരം അറിയിക്കാന്‍ വിദ്യാര്‍ഥികളെ പ്രാപ്തരാക്കണം. പേവിഷബാധ ഏല്‍ക്കാതെ സുരക്ഷാനടപടികള്‍ സ്വീകരിക്കുന്നതു സംബന്ധിച്ച് ബോധവത്ക്കരണം നല്‍കുന്നതിന് ആരോഗ്യവകുപ്പുമായി ചേര്‍ന്ന് ഈ മാസം 13ന് സ്‌കൂളുകളില്‍ സ്‌പെഷ്യല്‍ അസംബ്ലി നടത്തണം. സ്‌പെഷ്യല്‍ അസംബ്ലികള്‍ എല്ലാ സ്‌കൂളുകളും നടത്തിയെന്ന് എല്ലാ വിദ്യാഭ്യാസ ഉപഡയറക്റ്റര്‍മാരും ഉറപ്പുവരുത്തണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.

അതേസമയം സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയുടെ ഗുണമേന്മ വർധിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച വിദ്യാഭ്യാസ കോൺക്ലേവ് നിർദേശങ്ങൾ മന്ത്രി വി. ശിവൻകുട്ടി മുഖ്യമന്ത്രി പിണറായി വിജയന് സമർപ്പിച്ചു.

പ്രീപ്രൈമറി വിദ്യാഭ്യാസം മുതൽ ഹയർസെക്കൻഡറി വിദ്യാഭ്യാസം വരെയുള്ള പാഠ്യപദ്ധതി പരിഷ്‌കരണ പ്രവർത്തനങ്ങൾ 2025 ഓടെ പൂർത്തിയാകും. ഇതോടൊപ്പം സ്‌കൂൾ പഠനനിലവാരവും വർധിപ്പിക്കേണ്ടതുണ്ട്.

ഗുണമേന്മ വർധിപ്പിക്കുന്നതിന് വിവിധ പരിപാടികൾ ആവിഷ്‌കരിക്കുന്നതിന്‍റെ ഭാഗമായാണ് വിദ്യാഭ്യാസ വകുപ്പിന്‍റെ നേതൃത്വത്തിൽ "ഗുണമേന്മാ വിദ്യാഭ്യാസത്തിനായുള്ള മൂല്യനിർണയ പരിഷ്‌കരണം' എന്ന മേഖലയിൽ ഏകദിന കോൺക്ലേവ് സംഘടിപ്പിച്ചത്. അതിൽ വന്ന പ്രധാന നിർദ്ദേശങ്ങൾ ആണ് റിപ്പോർട്ടിൽ ചേർത്തിട്ടുള്ളത്. ഒന്നു മുതൽ 12ാം ക്ലാസ് വരെയുള്ള പഠനപ്രവർത്തനങ്ങളുടെ മൂല്യനിർണയ പ്രക്രിയ കാലോചിതമായി പരിഷ്‌കരിക്കണമെന്നും നിലവിലെ എസ്എസ്എൽസി പരീക്ഷയിൽ ഓരോ പേപ്പറിനും എഴുത്തുപരീക്ഷയിൽ മിനിമം മാർക്ക് (30% മാർക്ക്) വേണമെന്ന ശക്തമായ അഭിപ്രായം കോൺക്ലേവിൽ ഉയർന്നു. നിരന്തര മൂല്യനിർണയപ്രക്രിയ സമഗ്രവും സുതാര്യവും ആകണമെന്നും നിർദേശമുണ്ടായി.

Trending

No stories found.

Latest News

No stories found.