

രാഹുൽ മാങ്കൂട്ടത്തിൽ
ന്യൂഡൽഹി: അഡ്വ. ദീപ ജോസഫിനെതിരേ രാഹുൽ മാങ്കൂട്ടത്തിൽ കേസിലെ അതിജീവിത. ദീപ ജോസഫ് സൈബർ വെട്ടുക്കിളിക്കൂട്ടത്തിന്‍റെ നേതാവാണെന്നും താനുൾപ്പെടെയുള്ള അതിജീവിതമാരെ നിരന്തരം വേട്ടയാടുന്നുവെന്നും കാണിച്ച് യുവതി സത്യവാങ്മൂലം സമർപ്പിച്ചു.
സുപ്രീം കോടതിയെ തെറ്റിദ്ധരിപ്പിക്കാൻ എഫ്ബി പോസ്റ്റുകൾ വളച്ചൊടിച്ചു. 2021 ൽ മാത്രം എൻറോൾ ചെയ്ത ദീപ ഫെയ്സ് ബുക്കിൽ 2017 മുതൽ സുപ്രീം കോടതി അഭിഭാഷകയെന്ന് അവകാശപ്പെട്ടുവെന്നും ഫയൽ ചെയ്ത വക്കാലത്ത് സത്യവാങ്മൂലം വ്യാജമാണെന്ന് അതിജീവിത പറയുന്നു. ഉക്രൈനിൽ നിന്നും ഫയൽ ചെയ്ത പെറ്റീഷനിലെ രേഖകൾ എംബസി സാക്ഷ്യപ്പെടുത്തിയിട്ടില്ല ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പീഡനകേസിലെ അതിജീവിത സുപ്രീം കോടതിയിൽ തടസ്സഹർജി നൽകിയിരുന്നു. അതിജീവിതയെ സമൂഹമാധ്യമത്തിലൂടെ അപമാനിച്ചെന്ന കേസിൽ ദീപ ജോസഫിനെതിരേ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു.